തിരുവനന്തപുരം: ഫോണ്‍വിളി വിവാദത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയുണ്ടാവില്ലെന്ന് സൂചന. നിലവിൽ രാജി വേണ്ടെന്ന് സി.പി.എം നിലപാടെടുത്തു. മന്ത്രിയുടെ ഇടപെടലില്‍ അസ്വാഭാവികതയില്ലെന്നാണ് സി.പി.എം വിലയിരുത്തല്‍. ഇക്കാര്യത്തില്‍ പൊലീസും എന്‍.സി.പിയും നടത്തുന്ന അന്വേഷണം തുടരട്ടെയെന്നും പാര്‍ട്ടി ഇതിനെ പിന്തുണക്കുന്നുണ്ടെന്നും അറിയിച്ചു.
അതേസമയം, മുഖ്യമന്ത്രിയും ശശീന്ദ്രനെ പിന്തുണക്കുന്നുണ്ടെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. ബുധനാഴ്ച രാവിലെ ശശീന്ദ്രന് മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിലെത്തി കൂടിക്കാഴ്ച ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാനായിരുന്നു കൂടിക്കാഴ്ച നടത്തിയത്.
ഇതേതുടർന്ന് ശശീന്ദ്രന് പിന്തുണയുമായി എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയും രംഗത്ത് എത്തിയിരുന്നു. പാര്‍ട്ടി പ്രശ്നം തീര്‍ക്കാനാണ് ശശീന്ദ്രന് പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ചതെന്നാണ് പി.സി.ചാക്കോയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക