കൊച്ചി: കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി.നടപടികൾ പൂർത്തിയാക്കാൻ സമയം കൂടുതൽ വേണമെന്നാവശ്യപ്പെട്ട് കേസ് പരിഗണിക്കുന്ന സ്പെഷ്യൽ ജഡ്ജി ഹണി എം. വർഗീസ് സുപ്രീംകോടതിയിൽ കത്ത് നൽകി.
സുപ്രീം കോടതി 2021 ഓഗസ്റ്റിൽ നടപടികൾ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് മൂലം നടപടികൾ തടസ്സപ്പെട്ടെന്ന് വിചാരണ അറിയിച്ചു. അപ്രതീക്ഷിതമായി അടച്ചുപൂട്ടൽ, അഭിഭാഷകർ ആവശ്യപ്പെട്ട അവധി എന്നിവ സമയം നഷ്ടപെടുത്തി. ഇതുവരെ 179 സാക്ഷികളെ വിസ്തിരിച്ചു.
124 വസ്തുക്കളും പ്രോസിക്യൂഷൻ ഹാജരാക്കിയ 199 രേഖകളും പരിശോധിച്ചു. സിനിമാ നടന്മാരും സെലിബ്രിറ്റികളും ഉൾപ്പെടുന്ന 43 സാക്ഷികളെ കൂടി വിസ്താരത്തിനായി ഉടൻ ഷെഡ്യൂൾ ചെയ്യുമെന്നും കോടതി അറിയിച്ചു. പ്രശസ്ത സിനിമാ താരം ദിലീപ് ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക