കൃഷി നശിപ്പിക്കുന്ന കാട്ടുപ്പന്നികളെ കൊല്ലാൻ കർഷകർക്ക് കോടതി അനുമതി നൽകി. കൃഷി ഇടത്തിൽ പ്രവേശിക്കുകയും കൃഷിയിൽ നാശം വിതയ്ക്കുന്ന പന്നികളെ കൊല്ലാനാണ് അനുമതി നൽകിയിരിക്കുന്നത് . ഭൂരിഭാഗം ഇടങ്ങളിലും കർഷകർ നേരിടുന്ന വെല്ലുവിളിയാണ് കാട്ടുപന്നികളെക്കൊണ്ടുള്ള ശല്യം. ഇവ കൃഷിയിടങ്ങളിൽ പ്രവേശിച്ചാൽ വൻ നഷ്ടവും കർഷകർക്ക് നേരിടേണ്ടി വരാറുണ്ട്. ഇതിനെതിരെ കോഴിക്കോട്ടെ കർഷകർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിലെ 11(1)(ബി) വകുപ്പ് പ്രകാരം കാട്ടുപന്നികളെ പിടികൂടി കൊല്ലാനുള്ള അനുമതിയാണ് ഹൈക്കോടതി നൽകിയത്. ഇതുമായി സംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദേശം നൽകി. അഭിഭാഷകരായ അലക്സ് എം. സ്കറിയ, അമൽ ദർശൻ എന്നിവർ കർഷകരെ പ്രതിനിധീകരിച്ച് കൊണ്ട് നൽകിയ റിട്ട് പെറ്റീഷൻ പരിഗണിച്ചാണ് സർക്കാർ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക