പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം രാജ്യസഭ എംപി ജോണ്‍ ബ്രിട്ടാസ് ഹര്‍ജി സമർപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളില്‍ വിശ്വാസമില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും, മൗലികാവകാശത്തിന്റെയും ലംഘനമാണ് നടന്നിരിക്കുന്നതെന്നും ഹർജിയിൽ പറയുന്നു. കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെയും സംഭവത്തിൽ സുപ്രീംകോടതി ഇടപെടൽ വേണമെന്ന ആവശ്യം ഉയർന്നിരുന്നു.
കോഴിക്കോട് പക്ഷിപ്പനിയില്ലെന്ന സ്ഥിരീകരണവുമായി ആരോഗ്യവകുപ്പ്
ഫോണ്‍ ചോര്‍ത്തിയവരുടെ പുതിയ പട്ടികയും പുറത്തുവന്നിരുന്നു. ഇതോടെയാണ് സംഭവത്തിൽ കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം പി സുപ്രീം കോടതിയില്‍ ഹര്‍ജി നൽകിയത്. ഒരു ഫോണില്‍ നിന്ന് നിശ്ചിതകാലയളവിലേക്ക് വിവരം ചോര്‍ത്താന്‍ ശരാശരി അഞ്ച് മുതല്‍ ആറ് കോടി രൂപവരെയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ പട്ടികയിൽ വീട്ടമ്മമാര്‍ ഉള്‍പ്പെടെ 60 ല്‍ അധികം സ്ത്രീകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരമെങ്കിൽ പുതിയതായി വന്ന പട്ടികയിൽ ഇവരെക്കൂടാതെ അധ്യാപകരുടെയും അഭിഭാഷകരുടെയും ഫോണുകള്‍ ചോര്‍ത്തിയെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക