തോമസ് മാത്യുവിന് (47) 2003ൽ, 29‑ആം വയസ്സിലാണ് ആദ്യം വൃക്കമാറ്റിവച്ചത്. പിന്നീട് മൂന്ന് വർഷത്തിന് ശേഷം വീണ്ടും മാറ്റിവയ്ക്കേണ്ടിവന്നു. പെരുമ്പാവൂർ സ്വദേശിയാണ് തോമസ് മാത്യു. 15 വർഷത്തോളം പുതിയ വൃക്ക തോമസിന് ജീവിതം നീട്ടിക്കൊടുത്തു. മാറ്റിവച്ച വൃക്കയുടെ കാലാവധി തീർന്നതിനാൽ ജീവിതം മുന്നോട്ട് പോകണമെങ്കിൽ ഡയാലിസിസ് അല്ലെങ്കിൽ വീണ്ടും വൃക്ക മാറ്റിവയ്ക്കുക എന്ന രണ്ടുവഴികളായിരുന്നു തോമസിന്റെ മുന്നിൽ ഉണ്ടായിരുന്നത്. സ്ഥിരമായി ഡയാലിസിസ് ചെയ്യുന്നതിലും നല്ലത് അവയവമാറ്റമാണെന്നതിനെത്തുടർന്ന് വിപിഎസ് ലേക്ഷോർ ആശുപത്രിയിൽ നടത്തിയ വൃക്കമാറ്റ ശസ്ത്രക്രിയയിലൂടെ തോമസിന് പുതിയ ജീവിതം ലഭിച്ചിരിക്കുകയാണ്.
ആവർത്തിച്ചുള്ള അവയവമാറ്റ ശസ്ത്രക്രിയയുടെ അപകട സാധ്യതതകൾ മുന്നിലുണ്ടായിട്ടും ഡോ. ജോർജി കെ നൈനാൻ, ഡോ. ജോർജ് പി എബ്രഹാം, ഡോ. ഡാറ്റ്സൺ ജോർജ് പി, ഡോ വിനീത്, ഡോ. മോഹൻ മാത്യു എന്നിവരുൾപ്പെടെ യൂറോളജി, അനസ്തേഷ്യ വിഭാഗങ്ങൾ ചേർന്ന് നൽകിയ കൃത്യമായ ചികിത്സയിലൂടെയും പരിചരണത്തിലൂടെയും തോമസ് ഇപ്പോൾ പൂർണ ആരോഗ്യവാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക