പെട്രോളിന് ഏറ്റവും ഉയര്‍ന്ന വില്‍പ്പന നികുതി ചുമത്തുന്നത് മധ്യപ്രദേശ്. എന്നാല്‍ ഡീസലിന് ഉയര്‍ന്ന നികുതി ചുമത്തുന്ന കാര്യത്തില്‍ മുന്നിലുള്ളത് രാജസ്ഥാനും. പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം .രാജ്യത്തെ ഇന്ധന വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.പെട്രോള്‍ ലിറ്ററിന് 32.90 രൂപയും ഡീസല്‍ ലിറ്ററിന് 31.80 രൂപയും വീതം എക്സൈസ് നികുതിയാണ് കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്നത്.എന്നാല്‍ സംസ്ഥാനങ്ങള്‍ ചുമത്തുന്ന നികുതി ഓരോ ലിറ്റര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരുന്നതിന് അനുസരിച്ച് വര്‍ധിക്കുകയും താഴുന്നതിന് അനുസരിച്ച് കുറയുകയും ചെയ്യുന്നതാണ്.2020 – 21 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി – സെസ് ഇനത്തില്‍ പെട്രോളിന് 1,01,598 കോടിയും ഡീസലിന് 2,33,296 കോടിയുമാണ് പിരിച്ചെടുത്തതെന്ന് പെട്രോളിയം മന്ത്രി ചോദ്യത്തിന് മറുപടിയായി ലോക്സഭയെ അറിയിച്ചു.സംസ്ഥാനങ്ങള്‍ പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാന വിലയും കേന്ദ്ര നികുതിയും ചേരുന്ന മൊത്തം തുകയ്ക്കുമേലാണ് വാറ്റ് (മൂല്യവര്‍ധിത നികുതി) ചുമത്തുന്നത്.ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 101.54 രൂപയാണ് ചില്ലറ വില്‍പ്പന വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക