ഡല്‍ഹി: ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ ഭാര്യയെ മലഞ്ചെരിവിൽ നിന്ന് തള്ളിയിട്ട കേസിൽ 24 കാരനായ സെയിൽസ്മാനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിൽ താമസിക്കുന്ന യുവാവ് തന്നെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തതായി 29 കാരിയായ ബബിത കഴിഞ്ഞ ജൂണിൽ പരാതിപ്പെട്ടിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് ഫയൽ ചെയ്തതിന് ശേഷം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ രാജേഷ് റായിയെ അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബറിൽ യുവതി പരാതി പിൻവലിക്കുകയും തുടര്‍ന്ന് യുവാവ് ജയില്‍ മോചിതനാവുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു,
ഭർത്താത്താവ് മകളെ ശാരീരികമായി ഉപദ്രവിച്ചുവെന്നും അയാൾ അവളുമായി ഇടയ്ക്കിടെ വഴക്കിടുകയാണെന്നും യുവതിയുടെ കുടുംബം ആരോപിച്ചു.
യുവതി കുടുംബവീട്ടിലേക്ക് മടങ്ങിയപ്പോൾ ജൂൺ 11 ന് ഉത്തരാഖണ്ഡിലെ ഉദം സിംഗ് നഗറിലെ തന്റെ ഗ്രാമത്തിലേക്ക് ഇയാള്‍ ഭാര്യയെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയി. ഇതേത്തുടർന്ന് ബബിതയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തതായും പോലീസ് പറഞ്ഞു.
കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് ദില്ലി പോലീസ് ഭർത്താവിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, വഴക്കിനുശേഷം താൻ ഭാര്യയെ നൈനിറ്റാളിലേക്ക് കൊണ്ടുപോയി ഒരു മലഞ്ചെരിവിൽ നിന്ന് തള്ളിയിട്ടതായി യുവാവ് സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക