രാജ്യത്ത് അനധികൃതമായി കഴിയുന്ന പ്രവാസികള്‍ക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങി സൗദി. വിവിധ സുരക്ഷാ സേനകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്സും നിയമവിരുദ്ധ താമസക്കാരെ കണ്ടെത്തുവാനായി നടത്തിയ വ്യാപക പരിശോധനകളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരാഴ്ചയ്ക്കിടെ 14,600 പേരാണ് പിടിയിലായത്. മലയാളികൾ ഉൾപ്പെടെ പിടിയിലായിട്ടുണ്ട്. തൊഴില്‍ നിയമങ്ങള്‍, റെസിഡന്‍സി നിയമങ്ങള്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ എന്നിവ ലംഘിച്ച് രാജ്യത്ത് താമസിക്കുന്നവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
അതേസമയം, അതിര്‍ത്തി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അതിര്‍ത്തി രക്ഷാസേനയുടെ കൈകളില്‍ അകപ്പെട്ടവരില്‍ 46 ശതമാനം യമനികളും 44 ശതമാനം എത്യോപ്യക്കാരും 10 ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. നിയമ ലംഘനങ്ങള്‍ നടത്തുന്നവർക്കും ലംഘനങ്ങള്‍ നടത്തുവാൻ കൂട്ടുനിൽക്കുന്നവർക്കും 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയും നൽകുമെന്ന് അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക