കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ ഐക്യം ലക്ഷ്യം വച്ചുകൊണ്ടാണ് മമത ബാനർജി ഡൽഹിയിലെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാക്കളെ നേരിൽക്കണ്ട് കൂടുതൽ ഐക്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് ബംഗാൾ മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മമത ബാനർജി കൂടിക്കാഴ്ച നടത്തിയിരുന്നു. കോവിഡ് പ്രതിരോധത്തിലും പെഗാസസ് വിവാദത്തിലും കേന്ദ്ര സര്‍ക്കാര്‍ ബംഗാളിനെ അവഗണിച്ചെന്നും ഇക്കാര്യത്തിൽ മമത അതൃപ്തി അറിയിച്ചെന്നുമാണ് വിവരം.
ഖത്തറിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ച് എയര്‍ലൈന്‍ കമ്പനികള്‍
ഇന്ന് ഡൽഹിയിലെത്തുന്ന മമതയുടെ പ്രധാന ലക്ഷ്യം പ്രതിപക്ഷ ഐക്യം തന്നെയാണ്. ഏറ്റവും സുപ്രധാന അജണ്ടകളിലൊന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള ചർച്ച. പെഗാസസ് വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ഉള്‍പ്പെടെ പ്രഖ്യാപിച്ച് കേന്ദ്രവുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ് മമത ബാനര്‍ജി. സോണിയ ഗാന്ധിയ്ക്ക് പുറമെ ശരദ് പവാര്‍ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെയും മമത ബാനർജി കാണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക