നഷ്ടത്തിലായിരിക്കുമ്പോഴും ചെലവ് കുറഞ്ഞ സര്‍വീസുമായി ആകാശ എയര്‍ ഇന്ത്യന്‍ വ്യോമയാന മേഖലയിലേക്ക് എത്തുന്നു.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സര്‍വീസ് തുടങ്ങുന്നതിനുള്ള ഒരുക്കങ്ങളാണ് പൂര്‍ത്തിയായി വരുന്നത്. നിലവില്‍ എട്ട് വിമാന കമ്ബനികളാണ് സ്ഥിരമായി യാത്രാ സര്‍വീസുകള്‍ നടത്തിവരുന്നത്.
കൊറോണയെ തുടര്‍ന്ന് എല്ലാവിമാന കമ്ബനികളും നിലവില്‍ കോടികളുടെ നഷ്ടത്തിലാണ്. ഇതോടൊപ്പം തന്നെ പ്രവര്‍ത്തനം നിലച്ച ജെറ്റ് എയര്‍വേയ്സും പുതിയ മാനേജ്മെന്റിന്റെ കീഴില്‍ വീണ്ടും പറക്കാനൊരുങ്ങുന്നുണ്ട്.
180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങളാണ് ആകാശ എയര്‍ ഉപയോഗിക്കുക. നാല് വര്‍ഷത്തിനുള്ളില്‍ 70 വിമാനങ്ങള്‍ സര്വീസിനുപയോഗപ്പെടുത്തുമെന്നാണ് ആകാശ എയര്‍ വ്യക്തമാക്കായിട്ടുള്ളത്.
ചെലവ് കുറഞ്ഞ വിമാനകമ്ബനികളും പഴയതുപോലെ നിരക്കുകള്‍ കുറച്ചു കൊണ്ടുള്ള പാക്കേജുകള്‍ കാര്യമായി പ്രഖ്യാപിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക