ടോക്യോ ഒളിമ്പിക്സിൽ അമ്പെയ്ത്ത് വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരവും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുമായിരുന്ന ദീപിക കുമാരി പുറത്തായി. റിപ്പബ്ലിക്ക് ഓഫ് കൊറിയയുടെ യുവതാരം ആന്‍ സാനിനോടാണ് ദീപിക കുമാരി തോൽവി സമ്മതിച്ചത്.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ദീപികയുടെ തോല്‍വി. സ്കോര്‍: 6-0. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ആധിപത്യം പുലര്‍ത്താന്‍ താരത്തിന് സാധിച്ചില്ല. ഒളിമ്പിക്സില്‍ ആദ്യം നടന്ന റാങ്കിങ് മത്സരത്തില്‍ ആന്‍ സാനാണ് ഒന്നാമതെത്തിയത്. അതുകൊണ്ടുതന്നെ ടൂര്‍ണമെന്റിലെ ടോപ് സീഡും താരമാണ്. ദീപിക 9-ാം സ്ഥാനത്താണുള്ളത്. അമ്പെയ്ത്തില്‍ പുരുഷതാരം അതാനു ദാസില്‍ മാത്രമാണ് ഇനി ഇന്ത്യയ്ക്ക് പ്രതീക്ഷയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക