കൊച്ചി- ബാംഗ്ലൂർ വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരി സെൻട്രൽ, പുതുശ്ശേരി ഈസ്റ്റ് വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പ് ഉത്തരവിട്ടു. പ്രദേശത്തെ 558 ഏക്കർ ഭൂമിയിൽ നെൽവയൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം മാത്രമേ പരിവർത്തനം ചെയ്യാവൂ എന്ന വ്യവസ്ഥയിലാണ് ഭൂമി ഏറ്റെടുക്കുക.
ശില്പാ ഷെട്ടിക്കെതിരെ വാര്‍ത്തകള്‍ കൊടുക്കരുതെന്ന് ബോംബെ ഹൈക്കോടതി
സാമൂഹിക ആഘാത പഠന റിപ്പോർട്ട് പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് വിദഗ്ധ സമിതിയും ജില്ലാ കലക്ടറും ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കാൻ ഉത്തരവായത്. വ്യാവസായിക ഉല്പാദന മേഖലകളുടെ പുനരുജ്ജീവനമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിക്കായി പ്രദേശത്തെ 225.74 ഹെക്ടര്‍ (558 ഏക്കര്‍) ഭൂമിയാണ് ഏറ്റെടുക്കുന്നത്. എന്‍.എച്ച് 544, റെയില്‍വേ ലൈന്‍, ഗെയില്‍ വാതക പൈപ്പ് ലൈന്‍, കോയമ്പത്തൂര്‍ വിമാനത്താവളം എന്നിവയുടെ സാമീപ്യവും അനുകൂലമാണെന്നും പദ്ധതി കേരളത്തിന്റെയും പാലക്കാട് ജില്ലയുടെയും വികസനക്കുതിപ്പിന് അവസരമൊരുക്കും. നിലം, പുരയിടം വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥലം ഏറ്റെടുക്കുന്നതുമൂലം പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങളൊന്നുമില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
പ്രഭാസിൻ്റ റൊമാൻ്റിക് ചിത്രം രാധേശ്യാം ജനുവരി 14 ന് പ്രദർശനത്തിന് എത്തും
ഭൂവുടമകള്‍ക്ക് നിയമാനുസൃതമായ പുനരധിവാസവും നഷ്ടപരിഹാരവും സമയബന്ധിതമായി നല്‍കുക, സമീപപ്രദേശത്തെ താമസക്കാര്‍ക്ക് പൊതുവഴി നിലനിര്‍ത്തുക, ഏറ്റെടുക്കാത്ത അവശേഷിക്കുന്ന കൃഷിയിടങ്ങളിലേക്കുള്ള ഗതാഗത സൗകര്യം (ട്രാക്ടര്‍, കൊയ്ത്ത് യന്ത്രം എന്നിവയ്ക്ക്) ഉറപ്പാക്കുക, ഗെയില്‍ വാതക പൈപ്പ് ലൈന്‍ സംരക്ഷിക്കുക, നിര്‍ദിഷ്ട സ്ഥലത്തിനു സമീപമുള്ള വനമേഖലയ്ക്ക് പദ്ധതി തടസ്സമാകില്ലെന്ന് ഉറപ്പാക്കുക, പദ്ധതി നിര്‍മ്മാണ കാലയളവില്‍ ഉണ്ടായേക്കാവുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി നീക്കം ചെയ്യുക, മുറിച്ചു മാറ്റുന്ന മരങ്ങള്‍ക്ക് പകരം പുതിയ മരങ്ങള്‍ വെച്ചുപിടിപ്പിക്കുക എന്നീ നിര്‍ദേശങ്ങള്‍ പദ്ധതിക്ക് അനുകൂലമായി മുന്നോട്ട് വക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക