സ്ത്രീധനത്തിന്റെ പേരിൽ ഭർതൃ വീട്ടിൽ ജീവിതം അവസാനിപ്പിക്കേണ്ടി വരുന്ന സംഭവങ്ങൾ അടുത്തിടെയായി കേരളത്തിൽ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കൊല്ലത്ത് വിസ്മയയുടെ മരണം ഏവരെയും കണ്ണീരിലാഴ്ത്തിയിരുന്നു. സംഭവത്തിൽ ഭർത്താവ് കിരൺ കുമാറിനെ അന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ കിരൺ കുമാറിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരിക്കുകയാണ്. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട സംഭവം ചരിത്രത്തിലെ ആദ്യ തീരുമാനമെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് പറഞ്ഞു.
വിവിധ പ്രവേശന പരീക്ഷയ്ക്കായി ഇന്നും നാളെയും കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും
കൊല്ലത്തെ മോട്ടോര്‍ വാഹനവകുപ്പ് റീജ്യണല്‍ ഓഫീസില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടറായിരുന്നു കിരണ്‍ കുമാർ. തന്റെ ഫേസ്ബുക്കിലൂടെയാണ് ആര്യ രാജേന്ദ്രൻ ഇക്കാര്യത്തിൽ പ്രതികരണം അറിയിച്ചത്. മന്ത്രി ആന്റണി രാജുവിന്റെ ചിത്രം പങ്കവച്ചുകൊണ്ടായിരുന്നു കുറിപ്പ്.
സൈക്കോളജിക്കൽ ത്രില്ലർ വെബ് സീരിസ് “WHO- ദി അൺനോൺ”; ആഗസ്റ്റ് 12ന് റിലീസാവുന്നു
ആര്യാ രാജേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്;
സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ പീഡിപ്പിച്ചു ആത്മഹത്യയിലേക്കു നയിച്ച കേസില്‍ പ്രതിയായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കിരണ്‍ കുമാറിനെ സംസ്ഥാന സര്‍ക്കാര്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു തീരുമാനം ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക