സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തിലാണ് തിയേറ്ററുകൾ അടച്ചത്. ഒരിടവേളക്ക് ശേഷം വീണ്ടും തുറന്നെങ്കിലും കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുകയും തിയേറ്ററുകൾ വീണ്ടും പ്രദർശനങ്ങൾ നിർത്തി നടക്കുകയായിരുന്നു. ഇപ്പോഴിതാ അടഞ്ഞു കിടക്കുന്നതിനാൽ തിയേറ്ററുകൾ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് വ്യക്തമാക്കുകയാണ് തിയേറ്റർ ഉടമകൾ. അതിനാൽ തന്നെ തിയേറ്ററുകൾ പ്രവർത്തിപ്പിക്കുവാനും നാല് പ്രദര്‍ശനങ്ങൾക്ക് അനുമതി നൽകുവാനും ആവശ്യപ്പെട്ടിരിക്കുകയാണ് തിയേറ്റർ ഉടമകളുടെ സംഘടന.
മാത്രമല്ല, വിനോദനികുതിയും 2020 മാര്‍ച്ച് മുതല്‍ വരുന്ന ഡിസംബര്‍ വരെയുള്ള വൈദ്യുതി ഫിക്സഡ് ചാര്‍ജും പൂര്‍ണമായും ഒഴിവാക്കണമെന്നും ഫിയോക് ആവശ്യം ഉന്നയിച്ചു. വായ്പ്പാ അടവുകൾ മുടങ്ങിയതിനാൽ ജപ്തി ഭീഷണി നേരിടുന്ന തിയറ്ററുകളും സംസ്ഥാനത്തുണ്ട്. തിയേറ്ററുകൾക്ക് വേണ്ടി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക