പിതൃസ്മരണയുമായി ഇന്ന് കര്‍ക്കിടക വാവ്. കര്‍ക്കിടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് ബലി തര്‍പ്പണം നടത്തേണ്ടത്. ആലുവ ശിവരാത്രി ദിവസവും ബലി തര്‍പ്പണം നടത്താന്‍ കഴിയുന്നു.
മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി നടത്തുന്ന കര്‍മ്മമാണ് ഇത്. മരിച്ച് പോയ പിതൃക്കള്‍ക്ക് ഇതിലൂടെ മോക്ഷപ്രാപ്തി ലഭിക്കുമെന്നും അവര്‍ ബലി സ്വീകരിക്കുമെന്നും ആണ് വിശ്വാസം.
കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലോ പുണ്യകേന്ദ്രങ്ങളിലോ ഇത്തവണ ബലിതര്‍പ്പണമില്ല. വീടുകളില്‍ ബലി അര്‍പ്പിക്കാനാണ് നിര്‍ദേശം.
ബലി തര്‍പ്പണത്തിന് ശേഷമുള്ള വഴിപാടുകള്‍ക്ക് ക്ഷേത്രങ്ങളില്‍ അവസരമുണ്ട്. തിരുവനന്തപുരത്ത് നൂറുകണക്കിന് വിശ്വാസികള്‍ ബലി തര്‍പ്പണത്തിനെത്തിയിരുന്ന തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ ബലിക്കടവാണിത്.
ഒരുക്കങ്ങളൊന്നുമില്ലാതെ കടവ് ഒഴിഞ്ഞ് കിടക്കുന്നു. ക്ഷേത്ര വളപ്പിലേക്കെത്തിയാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ബലിതര്‍പ്പണത്തിന്റെ അവശേഷിപ്പുകള്‍ കാണാം.
പക്ഷെ കര്‍ക്കിടക വാവ് ദിവസമായ നാളെ അതുമുണ്ടാവില്ല. തെക്കന്‍ കേരളത്തിലെ മറ്റൊരു പ്രധാന കേന്ദ്രമായ വര്‍ക്കലയിലും ആളനക്കമില്ല. ആലുവാ മണപ്പുറത്തും സമാന സ്ഥിതിയായിരിക്കും.
തര്‍പ്പണം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം
1. പിതൃക്കളെ തൃപ്തിപ്പെടുത്താന്‍ നടത്തുന്ന ബലിതര്‍പ്പണം നടത്തുമ്പോള്‍ മനസ്സും ശരീരവും ശുദ്ധിയുള്ളതായിരിക്കണം.
2. ഒരു നേരം മാത്രം അരി ഭക്ഷണം കഴിക്കുകയും ചെയ്യണം.
3. ബലി തര്‍പ്പണം നടത്തുന്നതിന്റെ തലേ ദിവസം മുതല്‍ തന്നെ ബലിയിടുന്ന വ്യക്തി പൂര്‍ണമായും ശുദ്ധി പാലിച്ചിരിക്കണം.
4. തര്‍പ്പണം ചെയ്ത് തുടങ്ങിയാല്‍ തര്‍പ്പണം കഴിയുന്നത് വരെ ഭക്ഷണം കഴിക്കുന്നതിനോ വെള്ളം കുടിക്കുന്നതിനോ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക