കാബുള്‍: അഫ്ഗാനിസ്ഥാനിലെ വടക്കൻ ബാൽഖ് പ്രവിശ്യയിൽ ഇറുകിയ വസ്ത്രം ധരിച്ചതിനും ഒരു പുരുഷ ബന്ധുവിനൊപ്പം അല്ലാതെ പുറത്തിറങ്ങിയതിനും യുവതിയെ താലിബാൻ അതിക്രൂരമായി കൊലപ്പെടുത്തി.
“താലിബാൻ നിയന്ത്രണത്തിലുള്ള സമർ ഖന്ദ് ഗ്രാമത്തിൽ വെടിയേറ്റാണ് യുവതി കൊല്ലപ്പെട്ടത്. 21 വയസ്സുള്ള നസാനിൻ ആണ് കൊല്ലപ്പെട്ടത്. ആക്രമണസമയത്ത് നസാനിൻ ബുർഖ ധരിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.
താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ പുറത്ത് ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ടെന്ന് പറഞ്ഞു.
അമേരിക്കൻ സൈന്യം പിന്‍വാങ്ങിയതിനു പിന്നാലെ അഫ്ഗാനിസ്ഥാനിലെ പ്രദേശങ്ങൾ താലിബാൻ കൈവശപ്പെടുത്തി. ഞായറാഴ്ച, വടക്കൻ അഫ്ഗാനിസ്ഥാനിലെ കുണ്ടുസ് പ്രവിശ്യയുടെ ചില ഭാഗങ്ങൾ താലിബാൻ പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക