ബെയ്ജിങ്: ചൈനയില്‍ ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം കൊവിഡ് കേസുകള്‍ ഉയരുന്നു. ചൊവ്വാഴ്ച 143 പുതിയ കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. ജനുവരിക്കു ശേഷം ഏറ്റവും ഉയര്‍ന്ന കണക്കാണിത്.ഡെല്‍റ്റ വകഭേദമാണ് വ്യാപനത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
കിഴക്കന്‍ യാങ്സോ നഗരത്തിലെ ഒരു പ്രദേശം കോവിഡ് ക്ലസ്റ്ററായി മാറി. ചെറിയൊരു വിഭാഗം പാര്‍ട്ടി അംഗങ്ങളും കേഡര്‍മാരും അവരുടെ ചുമതലകള്‍ കൃത്യമായി നിര്‍വഹിച്ചിട്ടില്ലെന്നു യാങ്സോ നഗരാധികൃതര്‍ പറയുന്നു.
കേസുകള്‍ ഉയരുന്നതില്‍ അധികൃതരും ആശങ്കയിലാണ്.കൂട്ടപ്പരിശോധന തെറ്റായി കൈകാര്യം ചെയ്തതാണു കേസുകള്‍ കൂട്ടിയതെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക