ദുബായ്: സുരക്ഷാ സേനയുടെ നിർദേശപ്രകാരമാണ് താൻ രാജ്യം വിട്ടത് എന്നും തുടർന്നിരുന്നു എങ്കിൽ തൂക്കി കൊല്ലുമായിരുന്നു എന്നും അഷ്റഫ് ഗനി. അബുദാബിയിൽ നിന്നാണ് അഷ്റഫ് ഗനിയുടെ അഭിസംബോദന.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ താലിബാൻ പ്രവേശിച്ചപ്പോൾ താൻ പിന്നീടും അവിടെ തുടർന്നിരുന്നെങ്കിൽ രാജ്യം രക്തച്ചൊരിച്ചിലിന് സാക്ഷ്യം വഹിക്കേണ്ടി വന്നാനെ. താലിബാന്റെ ലക്ഷ്യം ഞാനായിരുന്നു. കാര്യങ്ങളറിയാതെയാണ് തന്റെ നേർക്ക് വിമർശനം ഉന്നയിക്കുന്നത്. കാബൂൾ മറ്റൊരു സിറിയയായി മാറരുത്.
കാബൂളിൽ നിന്ന് പോയത് പണവുമായി എന്ന വാർത്ത അദ്ദേഹം നിഷേധിച്ചു. പണം കടത്തിയെന്ന വാർത്ത അദ്ദേഹം നിഷേധിച്ചു. നുണപ്രചാരണങ്ങളാണ് നടക്കുന്നത്. അടിസ്ഥാന രഹിതമായ വാർത്തകളാണ് ഇവയെല്ലാം. സ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഇതിനെക്കുറിച്ച് അറിയാമെന്നും അഷ്റഫ് ഗനി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക