അഫ്ഗാൻ വനിതാ മാധ്യമ പ്രവർത്തകയെ ജോലിയിൽ നിന്ന് വിലക്കി താലിബാൻ. രാജ്യത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെ തന്നെ ടിവി സ്റ്റേഷനിൽ ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കിയതായി അഫ്ഗാൻ വനിതാ മാധ്യമ പ്രവർത്തക ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
ഹിജാബ് ധരിച്ച് ഓഫീസ് കാർഡ് കാണിച്ചുകൊണ്ട് പ്രശസ്ത വാർത്താ അവതാരക ശബ്നം ദാവ്റാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ “ഞങ്ങളുടെ ജീവൻ അപകടത്തിലാണെന്ന്” പറഞ്ഞു.
Please RT and share with your networks to get one of Afghanistan’s many, brave female journalists @shabnamdawran some help. Shabnam courageously showed up to work today at @RTA, Afghan national television. She was denied entrance into her office by the Taliban and told to go home https://t.co/CICnMAOS3h
— Elise Labott (@EliseLabott) August 18, 2021
1996 മുതൽ 2001 വരെയുള്ള താലിബാൻ ഭരണകാലത്ത് സ്ത്രീകളെ പൊതുജീവിതത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു, പെൺകുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞില്ല, വിനോദം നിരോധിച്ചു, ക്രൂരമായ ശിക്ഷകൾ ചുമത്തി.
രാജ്യം പിടിച്ചെടുക്കുന്നതിലേക്ക് നയിച്ച കഴിഞ്ഞ മാസങ്ങളിലെ കൊലപാതകങ്ങളിൽ വനിതാ മാധ്യമ പ്രവർത്തകരെയും താലിബാൻ തീവ്രവാദികൾ ലക്ഷ്യമിട്ടിരുന്നു.
എന്നാൽ, മിന്നലാക്രമണത്തിൽ അധികാരം പിടിച്ചെടുത്തതിന് ശേഷം താലിബാൻ നടത്തിയ വാർത്താസമ്മേളനത്തിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസവും ജോലിയും ഉൾപ്പെടെയുള്ള അവകാശങ്ങളുണ്ടെന്നും മാധ്യമങ്ങൾ സ്വതന്ത്രമായിരിക്കുമെന്നും താലിബാൻ അവകാശപ്പെട്ടു.
ഒരു താലിബാൻ ഭീകരൻ ടിവി അഭിമുഖത്തിനായി ഒരു വനിതാ മാധ്യമ പ്രവർത്തകയുടെ ചോദ്യങ്ങൾ നേരിടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക