ഡല്‍ഹി: അഫ്ഗാനിലുള്ള പൗരന്മാരെ അതാത് നാടുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങള്‍. വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയതെല്ലാം ഒരു നിമിഷത്തില്‍ ഉപേക്ഷിച്ച് മടങ്ങിവരുന്നവരും കൂട്ടത്തിലുണ്ട്. അത്തരത്തില്‍ തനിക്ക് ഉണ്ടായ ദുരനുഭവം വിവരിക്കുകയാണ് അഫ്ഗാന് എംപി നരേന്ദ്രര്‍ സിങ് ഖില്‍സ.
20 വര്‍ഷം കൊണ്ട് ഉണ്ടാക്കിയെടുത്തതെല്ലാം നശിച്ചുവെന്നും ഒന്നുമില്ലാത്ത അവസ്ഥയിലാണ് ഇന്ന് ആ രാജ്യമെന്നും അഫ്ഗാന് എംപി നരേന്ദ്രര്‍ സിങ് ഖല്‍സ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്ന് നാട്ടിലെത്തിയ അദ്ദേഹത്തോട് അഫ്ഗാനിലെ സ്ഥിതിയെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പൊട്ടിക്കരഞ്ഞ് കൊണ്ടുള്ള എംപിയുടെ മറുപടി.
‘ശൂന്യമാണ് അഫ്ഗാന്. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കൊണ്ട് ഉണ്ടാക്കിയതെല്ലാം നാമാവശേഷമായി. ഇനിയൊന്നുമില്ല’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് അഫ്ഗാന് എംപിമാര്‍ അടക്കം 24 സിക്കുക്കാരാണ് ഇന്ന് രാവിലെ ഇന്ത്യയില്‍ തിരിച്ചെത്തിയത്.
#WATCH | Afghanistan's MP Narender Singh Khalsa breaks down as he reaches India from Kabul.
"I feel like crying…Everything that was built in the last 20 years is now finished. It's zero now," he says. pic.twitter.com/R4Cti5MCMv
— ANI (@ANI) August 22, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക