ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാം തരംഗമുണ്ടായാല്‍ പ്രതിദിനം മൂന്ന് മുതല്‍ അഞ്ച് ലക്ഷം രോഗികള്‍ വരെയുണ്ടാകാമെന്ന് നീതി അയോഗ്. ഇത് കണക്കാക്കി രണ്ട് ലക്ഷം ഐസിയു കിടക്കകള്‍ സജ്ജമാക്കണമെന്ന് നിര്‍ദ്ദേശം നല്കി നീതി അയോഗ് അംഗം വി.കെ പോള്‍.
ഈ രണ്ട് ലക്ഷത്തില്‍ 1.2 ലക്ഷം കിടക്കകള്‍ വെന്റിലേറ്റര്‍ സൗകര്യമുളളതാകണം. സെപ്തംബര്‍ മാസത്തോടെ ഈ സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് നീതി അയോഗ് നിര്‍ദ്ദേശം നല്കുന്നു.
ഇവയ്ക്ക് പുറമേ ഏഴ് ലക്ഷം നോണ്‍ ഐസിയു കിടക്കകളും 10 ലക്ഷം ഐസൊലേഷന്‍ കിടക്കകളും സജ്ജമാക്കണം. നോണ്‍ ഐസിയു കിടക്കകളില്‍ അഞ്ച് ലക്ഷത്തിനും ഓക്സിജന്‍ സൗകര്യം വേണം. മൂന്നാം തരംഗമുണ്ടായാല്‍ 100ല്‍ 23 പേര് വരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചേക്കാമെന്നാണ് നീതി അയോഗ് നല്കുന്ന മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക