ലക്നൗ: ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ വിഷം കലർന്ന ചായ കഴിച്ച് 16 മാസം പ്രായമുള്ള കുട്ടി മരിച്ചു. അറസ്റ്റിലായ അമ്മായി അങ്കിതയാണ് ചായ കൊച്ചുകുട്ടിയായ രുദ്രാങ്കിന് നൽകിയതെന്ന് പോലീസ് പറഞ്ഞു.
അതേ ചായ കുടിച്ച് അവശരായ കുട്ടിയുടെ അമ്മയെയും മറ്റു ബന്ധുക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രുദ്രാങ്കിൻറെ അമ്മയ്ക്കും അമ്മായിയമ്മ ശിവാനി, അമ്മായിയച്ഛന് പഞ്ചം, അളിയൻ ജിതേന്ദ്ര, ജിതേന്ദ്രയുടെ മകൾ സൃഷ്ടി എന്നിവർക്കും അങ്കിത അതേ ചായ നൽകിയിരുന്നു.
എല്ലാവരും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്, രുദ്രാൻഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് അയച്ചു.
അങ്കിതയ്ക്ക് ഭർത്താവിനൊപ്പം ജീവിക്കാൻ താൽപര്യമില്ലെന്നും മുഴുവൻ കുടുംബത്തിൽ നിന്നും മോചനം നേടാൻ ആഗ്രഹമുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പോലീസ് അവകാശപ്പെട്ടു.
ചായ കുടിക്കാന്‍ നില്‍ക്കാതെ ഭര്‍ത്താവ് പുറത്തുപോയത് കൊണ്ട് യുവാവ് രക്ഷപ്പെട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക