താൻ താരതമ്യം ചെയ്തത് ഗത് സിംഗിന്റെയും വാരിയംകുന്നന്റെയും മരണത്തിലെ സമാനതയാണെന്നും ചരിത്ര വസ്തുത പറഞ്ഞതിന് എന്തിനാണ് മാപ്പ് പറയുന്നതെന്നും സ്പീക്കര്‍ എം ബി രാജേഷ് ചോദിച്ചു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിംഗിനോട് ഉപമിച്ച വിഷയത്തില്‍ പ്രതികരണവുമായി എത്തുകയായിരുന്നു അദ്ദേഹം. തന്നെ വെടി വച്ചാൽ മതിയെന്ന് ആവശ്യപ്പെട്ട് കത്തയച്ച ആളാണ് ഭഗത് സിംഗ്. വാരിയംകുന്നനാകട്ടെ തന്നെ മുന്നിൽ നിന്ന് വെടിവയ്ക്കണമെന്ന് പറഞ്ഞയാളാണ്. ഈ സമാനതയാണ് താൻ പറഞ്ഞത്. വാരിയംകുന്നനെ മതഭ്രാന്തനായി ചിത്രീകരിക്കുന്നത് വസ്തുതാവിരുദ്ധമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചരിത്ര വസ്തുത ചൂണ്ടിക്കാണിച്ചതിന് മാപ്പ് പറയേണ്ട കാര്യമെന്തെന്നും അദ്ദേഹം ചോദിച്ചു. മലബാര്‍ കലാപത്തിലെ രക്തസാക്ഷികളെ ഒഴിവാക്കാനുള്ള ചരിത്ര കൗണ്‍സില്‍ തീരുമാനം ചരിത്രവിരുദ്ധമാണ്. കോലാഹലമുണ്ടാക്കുന്നവര്‍ ചരിത്ര പുസ്തകങ്ങള്‍ വായിക്കണം. ധ്രുവീകരണമുണ്ടാക്കുവാനാണ് ചിലർ ശ്രമിക്കുന്നതെന്നും എം ബി രാജേഷ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക