തിരുവനന്തപുരം: പുറത്ത് നിന്നുള്ള അഭിഭാഷകർക്കായി സംസ്ഥാന സർക്കാർ ചിലവഴിക്കുന്നത് കോടികളെന്ന് റിപ്പോർട്ട്. സർക്കാരിനുവേണ്ടി കഴിഞ്ഞ അഞ്ച് വർഷക്കാലം വിവിധ കേസുകള്‍ വാദിക്കുന്നതിനായി സുപ്രീംകോടതി അഭിഭാഷകരുള്‍പ്പെടെ പതിനെട്ട് പേരാണ് എത്തിയത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഫീസിനത്തിൽ 5.03 കോടി രൂപ ചിലവഴിച്ചതായാണ് വിവരാവകാശ രേഖകള്‍ വഴി ലഭിക്കുന്ന വിവരം. ഇവരുടെ യാത്രാ ചിലവ് ഉള്‍പ്പെടെ അഞ്ച് കോടിലധികം തുകയാണ് സർക്കാർ ചിലവഴിച്ചിട്ടുള്ളത്.
പെരിയ ഇരട്ട കൊലപാതകത്തില്‍ ഫീസായി നല്‍കിയത് 88 ലക്ഷം രൂപയാണ്. രേഖകള്‍ പ്രകാരം അഭിഭാഷകരുടെ വിമാനയാത്രയ്ക്കായി ചിലവാക്കിയത് 24.94 ലക്ഷം രൂപ. അഭിഭാഷക ഫീസിന് പുറമെ യാത്ര, താമസം അടക്കം ചിലവായത് 33.54 ലക്ഷം രൂപയെന്നുമാണ് കണക്ക്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയില്‍ പുറത്തു നിന്നും വിവിധ കേസുകളിലായി സർക്കാരിന് വേണ്ടി ഹാജരായത് 18 അഭിഭാഷകരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക