തുറന്നു പറയാനാകാത്ത തരത്തിലുള്ള മാനസികാഘാതമാണ് താൻ അനുഭവിച്ചതെന്നും തന്നെ വിശ്വസിച്ച് കൂടെ നിന്നവർക്ക് നന്ദിയെന്നും നടൻ ആര്യ. നടന്റെ പേരിൽ നടത്തിയ വന്‍തട്ടിപ്പിലെ പ്രതികളെ പിടികൂടിയ സംഭവത്തിലായിരുന്നു പ്രതികരണം. ജര്‍മനിയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ യുവതിയാണ് നടന്റെ പേരിൽ തട്ടിപ്പിനിരയായത്. വിവാഹവാഗ്ദാനം നല്കി 70 ലക്ഷത്തോളം രൂപയാണ് യുവതിയിൽ നിന്ന് തട്ടിയെടുത്തത്. യുവതി പിന്നീട് പോലീസിൽ പരാതി നൽകുകയും തുടർന്നുണ്ടായ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയുമായിരുന്നു. കേസിൽ ആര്യയെ പോലീസ് ചോദ്യം ചെയ്തിരുന്നു.
ഈ വര്‍ഷം ആദ്യം മുതല്‍ ഇഷ്യൂ ചെയ്ത വിസകളുടെയും കാലാവധി നീട്ടാനൊരുങ്ങി ഒമാൻ
തന്റെ പേരില്‍ ആരെങ്കിലും യുവതിയെ പറ്റിച്ചതാകാമെന്ന സാധ്യത നടൻ ചൂണ്ടിക്കാണിക്കുകയും ആ രീതിയിൽ അന്വേഷണം തുടരുകയുമായിരുന്നു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. മൂന്ന് വർഷത്തോളമാണ് നടന്റെ പേരിൽ പ്രതികൾ യുവതിയെ പറ്റിച്ചത്. ഇതിനിടെയാണ് ആര്യയും നടി സയേഷയും തമ്മിലുള്ള വിവാഹം നടന്നത്. ഇതേ കുറിച്ച് യുവതി ചോദിച്ചപ്പോൾ സയേഷയുടെ മാതാപിതാക്കള്‍ തന്റെ കടങ്ങള്‍ വീട്ടിയാല്‍ അവരെ വിവാഹമോചനം ചെയ്യാമെന്നായിരുന്നു. പിന്നീട് കടുത്ത മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോയ യുവതി ഒടുവിൽ പോലീസിൽ പരാതി നൽകുകയായിരുന്നു. ചെന്നൈ സ്വദേശികളാണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക