കാബൂൾ: മറ്റു രാജ്യങ്ങളിൽ ഏതെങ്കിലും വിധത്തിലുള്ള ഭീകരവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ വേണ്ടി അഫ്ഗാനിസ്താന്റെ മണ്ണ് ഒരിക്കലും ഉപയോഗപ്പെടുത്തരുതെന്ന് താലിബാനോട് ആവർത്തിച്ച് ഇന്ത്യ. അഫ്ഗാനിസ്താനിലെ സർക്കാർ രൂപവത്കരണം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ താലിബാൻ ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യയുടെ പ്രതികരണം.
വാർത്താസമ്മേളനത്തിൽ അഫ്ഗാനിലെ സർക്കാർ രൂപവത്കരണത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ഇന്ത്യൻ സർക്കാരിന് അറിയില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.ഏതു തരത്തിലുള്ള സർക്കാരാണ് അഫ്ഗാനിസ്താനിൽ രൂപവത്കരിക്കപ്പെടുക എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങളോ അതിന്റെ സ്വഭാവമോ അറിയില്ലെന്ന് ബാഗ്ചി വ്യക്തമാക്കി. അതേക്കുറിച്ച് പുതുതായി വിവരങ്ങളൊന്നും ഇല്ലെന്നും ഉഹാപോഹങ്ങൾ പ്രചരിപ്പിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്താന്റെ മണ്ണ് ഒരുതരത്തിലുമുള്ള ഭീകരവാദത്തിനും ആരും ഉപയോഗപ്പെടുത്താതിരിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും ബാഗ്ചി പറഞ്ഞു.
ഇന്ത്യക്കാരെ എത്രയും വേഗം തിരികെ എത്തിക്കുകയാണ് ഇപ്പോളത്തെ ലക്ഷ്യമെന്നു വിദേശകാര്യ വക്താവ് പറഞ്ഞു. എന്നാൽ കാബൂൾ വിമനതാവളം ഇപ്പോൾ പ്രവർത്തന സജ്ജമല്ല. പ്രവർത്തനം ആരംഭിക്കുമ്പോൾ ഉടൻ തന്നെ ഇന്ത്യക്കാരെ കാബൂൾ നിന്നു തിരികെയെത്തിക്കും,അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച ഇന്ത്യ താലിബാനുമായി ഔദ്യോഗിക ബന്ധത്തിന് തുടക്കം കുറിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക