ഇടുക്കി കാമാക്ഷി താമഠത്തില്‍ സിന്ധു (45)വിന്റെ മൃതദേഹം കൊന്നു കുഴിച്ചുമൂടിയതായാണ് പോലീസിന്റെ നിഗമനം. ഇവരുടെ അയല്‍വാസിയായ പണിക്കന്‍കുടി മണിക്കുന്നേല്‍ ബിനോയിയുടെ അടുക്കളയില്‍ മൃതദേഹം കുഴിച്ചിട്ടുണ്ടെന്നാണ് സൂചന. ബിനോയിയുടെ വീടിനു സമീപമുള്ള വാടകവീട്ടിലായിരുന്നു സിന്ധുവും 12 വയസുള്ള ഇളയ മകനും താമസിച്ചിരുന്നത്. സിന്ധു ഭർത്താവും ആയി പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. അയല്‍വാസിയായ മണിക്കുന്നേല്‍ ബിനോയി ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ബിനോയിതന്നെയാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് അനേഷണസംഘം. കഴിഞ്ഞ 12-നാണ് സിന്ധുവിനെ കാണാതായത്. ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുന്ന സിന്ധു കഴിഞ്ഞ അഞ്ചുവര്‍ഷമായി പണിക്കന്‍കുടിയില്‍ ബിനോയിയുടെ വീടിനു സമീപത്താണ് വാടകയ്ക്ക് താമസിച്ചുവന്നിരുന്നത്. ഭാര്യയെ ഉപേക്ഷിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന ബിനോയി സിന്ധുവുമായി അടുപ്പത്തിലായിരുന്നതായാണ് അയല്‍വാസികള്‍ പറയുന്നത്. കഴിഞ്ഞ 11-ന് രാത്രി സിന്ധു മകനെ ബിനോയിയുടെ ബന്ധുവിന്റെ വീട്ടില്‍ കൂട്ടുകിടപ്പിനായി പറഞ്ഞയച്ചു. മകൻ 12-ന് രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സിന്ധുവിനെ കാണാനില്ലായിരുന്നു.…
പ്രതികരിക്കാൻ ഇവിടെ എഴുതുക