പണിക്കന്‍കുടിയില്‍ യുവതിയെ കൊന്ന് കുഴിച്ചിട്ട കേസിലെ പ്രതി ബിനോയിയെ പൊലീസ് പിടികൂടി. പെരിഞ്ചാംകുട്ടിയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. 20 ദിവസങ്ങളായി ഇയാള്‍ ഒളിവിലാണ്.
രണ്ടു സുഹൃത്തുക്കളുമായും ഒരു പൊലീസുദ്യോഗസ്ഥനുമായും ടെലിഫോണില്‍ ഇയാള്‍ സംസാരിച്ചിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അനുസരിച്ച് പാലക്കാട്, പൊള്ളാച്ചി എന്നിവിടങ്ങളിലും പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു.
കൊലനടന്ന ഓഗസ്റ്റ് 12ന് മുന്‍പ് സിന്ധുവും ബിനോയും തമ്മില്‍ വാക്ക്തര്‍ക്കമുണ്ടായതായി ഇളയമകനും വെളിപ്പെടുത്തിയിരുന്നു. ബിനോയിയുടെ വീടിന്റെ അടുക്കളയിലാണ് സിന്ധുവിന്റെ മൃതദേഹം കുഴിച്ചിട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക