പലൻപൂർ: ഗുജറാത്തിൽ ഒരാൾ മരിച്ച് മൂന്ന് മാസത്തിന് ശേഷം അയാളുടെ മൊബൈൽ ഫോണിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അയച്ച് അധികൃതര്‍ .വാക്സിന്റെ ഒന്നാമത്തെ ഡോസ് സ്വീകരിച്ച പിന്നാലെ മരിച്ച യുവാവിനാണ് രണ്ടാമത്തെ ഡോസും സ്വീകരിച്ചെന്ന് അറിയിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.
മുകേഷ് ജോഷി എന്നയാളാണ് മരിച്ചത്. ബനസ്കന്തയിലെ പലൻപൂർ പട്ടണത്തിൽ താമസിക്കുന്ന ജോഷി മൂന്ന് മാസം മുമ്പ് മരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബം മൊബൈൽ നമ്പർ ഉപയോഗിച്ചിരുന്നു.
സന്ദേശം ജോഷിയുടെ നമ്പറിലേക്ക് അബദ്ധത്തിൽ അയച്ചതാണ്. ബനസ്കന്ത ഇമ്യൂണൈസേഷൻ ഓഫീസർ ഡോ. ജിഗ്നേഷ് ഹരിയാനി പറഞ്ഞു, “വിശദാംശങ്ങൾ നൽകുമ്പോൾ വാക്സിൻ ലഭിച്ച യഥാർത്ഥ വ്യക്തിക്ക് പകരം ആരോഗ്യ പ്രവർത്തകൻ മരിച്ചയാളുടെ ഫോൺ നമ്പർ തെറ്റായി നൽകി.”
വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനിടെ, നമ്പര്‍ തെറ്റായി അപ്ലോഡ് ചെയ്യുകയായിരുന്നു. അതുകൊണ്ടാണ് വാക്സിന് സ്വീകരിച്ചയാളുടെ നമ്പറിലേക്ക് വാക്സിന് സര്‍ട്ടിഫിക്കറ്റ് അയക്കുന്നതിന് പകരം തെറ്റുപറ്റിയതെന്ന് ബാണാസ്കന്ദ ഇമ്മ്യൂണൈസേഷന്‍ ഓഫീസര്‍ ഡോ ജിഗ്നേഷ് ഹര്‍യാനി പറഞ്ഞു.
ഒന്നാമത്തെ ഡോസ് എടുത്തതിന് പിന്നാലെയാണ് ജോഷി മരിച്ചത്.എന്നാല്‍ രണ്ടാമത്തെ ഡോസ്് വാക്സിന് സ്വീകരിക്കേണ്ടവരുടെ പട്ടികയില്‍ നിന്ന് ജോഷിയുടെ പേര് നീക്കം ചെയ്യാന്‍ മറന്നുപോയി.
രണ്ടാമത്തെ ഡോസ് വാക്സിന് കൊടുക്കേണ്ട സമയമായപ്പോള്‍ ജോഷിയുടെ പേര് ഉയര്‍ന്നുവന്നു. തുടര്‍ന്ന് ജോഷി മരിച്ചുപോയത് അറിയാതെ ഫോണ്‍ നമ്പര്‍ സിസ്്റ്റത്തില്‍ അപ്ലോഡ് ചെയ്യുകയായിരുന്നുവെന്ന് ജിഗ്നേഷ് ഹര്‍യാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക