ഓക്സ്ഫോര്‍ഡ് ആസ്ട്രാസെനെക്ക , കൊവിഡിനെ തടയുന്നതിനായി കണ്ടുപിടിച്ച വാക്സിന് ക്യാന്‍സര്‍ ചികിത്സയിലും നിര്‍ണായക ചുവട് വയ്പ്പാകുമെന്ന് സൂചന.
വാക്സിന് വികസിപ്പിച്ച വെക്ടര്‍ മാതൃകയിലുണ്ടാക്കിയ ക്യാന്‍സര്‍ മരുന്നുകള്‍ എലികളില്‍ നടത്തിയ പരീക്ഷണമാണ് ശാസ്ത്രലോകത്തിന് അദ്ഭുതം സമ്മാനിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഉപയോഗിക്കുന്ന കൊവിഷീല്‍ഡ് ആസ്ട്രാസെനെക്കയുടെ പതിപ്പാണ്.
പല തരത്തിലുള്ള ക്യാന്‍സര്‍ ഉള്ള ആളുകള്‍ക്ക് ഇനി വരുന്ന വാക്സിന് ഫലപ്രദമാകും എന്നാണ് കരുതപ്പെടുന്നത്. ക്യാന്‍സര്‍ കോശങ്ങളെ ബാധിച്ചുണ്ടാകുന്ന മുഴകളുടെ മേല്‍ ഫലപ്രദമായി പുതിയ വാക്സിനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ക്യാന്‍സര്‍ ബാധിത കോശങ്ങളെ ചുരുക്കുന്നുമുണ്ട്. ആരോഗ്യമുള്ള കോശങ്ങളെ ആക്രമിക്കുന്നതിലൂടെ ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങളുടെ സാദ്ധ്യതയും കുറവാണ്.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ലുഡ്വിഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കാന്‍സര്‍ റിസര്‍ച്ച്
എലികളിലാണ് പ്രാഥമിക പഠനം നടത്തിയത്. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് പ്രസിദ്ധീകരിക്കുന്ന ജേര്‍ണലിലാണ് പുതിയ വാക്സിനെ കുറിച്ചുള്ള ഫലം പ്രസിദ്ധീകരിച്ചത്. വാക്സിന് കുത്തിവച്ച എലികളില്‍ 36 ദിവസങ്ങള്‍ക്ക് ശേഷം ട്യൂമര്‍ വലുപ്പത്തില്‍ 82 ശതമാനം കുറവുണ്ടെന്ന് കണ്ടെത്തി. ബ്രെസ്റ്റ്, കുടല്, മൂത്രസഞ്ചി കാന്‍സര്‍, ശ്വാസകോശ അര്‍ബുദം, മെലനോമ എന്നിവയുള്‍പ്പെടെ വിവിധ തരത്തിലുള്ള ക്യാന്‍സര്‍ ചികിത്സയില്‍ ഇത് മുന്നേറ്റമുണ്ടാക്കും.
ഇപ്പോഴത്തെ കണ്ടെത്തല്‍ ക്യാന്‍സര്‍ രോഗ ചികിത്സയില്‍ നിര്‍ണായക മുന്നേറ്റമാണെന്നും, കാന്‍സര്‍ രോഗികള്‍ക്ക് മികച്ച ഫലങ്ങളുണ്ടാക്കാന്‍ വാക്സിന് കഴിയുമെന്നും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ. അഡ്രിയാന്‍ ഹില്‍ പറഞ്ഞു. ശ്വാസകോശ അര്‍ബുദം ബാധിച്ച 80 രോഗികളില്‍ ഈ വര്‍ഷം അവസാനത്തോടെ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിക്കാനും പദ്ധതിയിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക