തടവുകാരനെ ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി. വിയ്യൂര്‍ അതിസുരക്ഷാ ജയിലിലാണ് സംഭവം. ലഹരി മരുന്ന് കേസിൽ തടവിൽ കഴിയുന്ന അർഷാദ് (26 )നെ ഉദ്യോഗസ്ഥർ മർദിച്ചെന്ന പേരിൽ അർഷാദിന്റെ ബന്ധുക്കളാണ് പരാതി നൽകിയത്.
അർഷാദിനെ വീട്ടിലേയ്ക്കു ഫോൺ ചെയാൻ ഉദ്യോഗസ്ഥർ അനുവദിച്ചില്ലെന്നും ഇതിനെ തുടർന്നുള്ള തർക്കം അവസാനം മർദ്ദനിത്തിലെത്തിയെന്നും ജയിലിൽ സന്ദർശനത്തിനെത്തിയ ബന്ധുക്കളോട് അര്‍ഷാദ് പറഞ്ഞു.
ഇതിനെ തുടർന്ന് കോടതിയില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക