തിരുവനന്തപുരം : നിപ്പ വൈറസ് ബാധിച്ചാൽ നാലു മുതല്‍ പതിനാല് ദിവസം വരെയെടുക്കും ലക്ഷണം പ്രകടമകാൻ .
രോഗിയുമായി അടുത്തിടപെടേണ്ടി വരുമ്പോൾ ശരീര സ്രവങ്ങളിലൂടെയും രോഗി ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും പുറന്തള്ളപ്പെടുന്ന രോഗാണുക്കളെ ശ്വസിക്കുന്നതിലൂടെയുമാണ് രോഗം പകരുന്നത് .പനിയോടൊപ്പം മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളായ തലവേദന, ബോധമില്ലായ്മ ,സ്ഥലകാല വിഭ്രാന്തി ,അപസ്മാരം എന്നിവയും പ്രകടമായേക്കാം. ചുമയ്ക്കും, ശ്വാസം മുട്ടിനും സാദ്ധ്യതയുണ്ട്. ആന്റി വൈറല്‍ മരുന്നോ വാക്സിനോ ലഭ്യമല്ലാത്തതിനാല്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോ.ബി.പദ്മകുമാര്‍ ചൂണ്ടിക്കാട്ടി.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ചെറിയ പനി വന്നാല്‍ പോലും അടുത്തുള്ള ക്ലിനിക്കിലോ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സിക്കുക. നിശ്ചിത ദിവസത്തിനുള്ളില്‍ കുറവില്ലെങ്കില് ഉടൻ മെഡിക്കല്‍ കോളേജുകളിലെത്തുക
2. മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെയുള്ള കടുത്ത പനി വന്നാലുടന്‍ വിദഗ്ധ ചികിത്സ തേടണം.
3.പനി വന്നവരെ ശുശ്രൂഷിക്കുന്നവര്‍ കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം .മറ്റസുഖങ്ങള്‍ ഉള്ളവര്‍ രോഗി പരിചരണം ഒഴിവാക്കണം
4.നിപ ബാധിതര്‍ സാധാരണ പനിയോ കഫക്കെട്ടോ ആണെന്നു കരുതി അവഗണിക്കരുത് .പനി ബാധിതരും ചുറ്റുമുള്ളവരും മാസ്ക് നിർബന്ധമായും ധരിക്കണം.
5.പക്ഷികളും മറ്റും കടിച്ച് ഉപേക്ഷിച്ച പഴങ്ങളും പറമ്ബില്‍ വീണ് കിടക്കുന്ന പഴങ്ങളും കഴിക്കരുത് .6.വളര്‍ത്തു മൃഗങ്ങളുമായി ഇടപഴകുമ്ബോള്‍ വ്യക്തി ശുചിത്വം പാലിക്കണം. വളര്‍ത്തുമൃഗങ്ങള്‍ക്ക് രോഗങ്ങളുണ്ടായാലും പെട്ടെന്ന് ചത്താലും വെറ്റിനറി ഡോക്ടറെ അറിയിക്കണം.
7.അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം .
പ്രതികരിക്കാൻ ഇവിടെ എഴുതുക