ജീവിതത്തിലൊരിക്കലെങ്കിലും വിഷാദത്തിനു അടിമപ്പെടാത്തവരുണ്ടാകില്ല. അവ ജീവിതത്തില്‍ സാധാരണമാണ്.
അവയ്ക്കു ചികില്‍സയൊന്നും വേണ്ടെന്നു നമുക്കറിയാം. എന്നാല്‍ നമ്മളെ പെട്ടെന്നൊന്നും വിട്ടുപിരിയാത്ത, നീരാളിയെപ്പോലെ നമ്മെ അഗാധ ഗര്‍ത്തത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്ന ശക്തമായ വിഷാദാവസ്ഥകളുണ്ട്. പെട്ടെന്നു നമ്മുടെ താല്പര്യം ഇഷ്ടങ്ങൾ എല്ലാം മാറി മറിയാൻ വിഷാദം കാരണമാകും. ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന യു ട്യൂബ് സ്റ്റാറുകളില്‍ ഒരാളായ ലില്ലി സിംഗ് ഒരിക്കല്‍ പറഞ്ഞത് ‘വിഷാദത്തിന്റെ ഏറ്റവും വലിയ പ്രശ്നമെന്നുള്ളത് ഉള്ളിലനുഭവപ്പെടുന്ന കടുത്ത ഏകാന്തതയാണ്. ഒരായിരം ആള്ക്കാര് നമ്മുടെ മുറിയിലുണ്ടായിരുന്നാലും നമുക്ക് ഒറ്റപ്പെടല്‍ അനുഭവപ്പെടുന്ന അവസ്ഥയാണത്.” ആള്‍ക്കൂട്ടത്തില്‍ തനിയെ!ഇതുതന്നെയാണ് എത്രയോ കാലം മുന്‍പ് മലയാളത്തിന്റെ മുടിചൂടാമന്നനായ എഴുത്തുകാരന് എം.ടി. വാസുദേവന്‍ നായര്‍ ഒറ്റ വാക്കില്‍ തന്റെ പുസ്തകത്തിന്റെ തലക്കെട്ടാക്കിയത് – ‘ആള്‍ക്കൂട്ടത്തില്‍ തനിയെ”. ഭീതിദമായ അവസ്ഥയാണത്. ആരും തന്നെ മനസിലാക്കുന്നില്ല, തിരിച്ചറിയുന്നില്ല. ആരോടും ഒന്നും പറഞ്ഞിട്ടും കാര്യമില്ല എന്ന തോന്നല്‍ ഇവരില്‍ കൂടുതലായുണ്ടാകും. അതിനാല്‍ തന്നിലേക്ക് ഒതുങ്ങും. ചിലരില്‍ ആത്മഹത്യാ ചിന്ത ഉടലെടുക്കും. ഇത് രോഗികളുടെ ഉറക്കത്തെയും മാനസിക അവസ്ഥകളെയും ബാധിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക