മമ്മൂട്ടിയെ കുറിച്ച് തനിക്കുണ്ടായ ഒരു അനുഭവത്തെ കുറിച്ച് പറയുകയാണ് രമേഷ് പിഷാരടി. 2018 ലെ വെള്ളപ്പൊക്ക സമയത്ത് മമ്മൂക്ക തന്നെ വിളിച്ച് ആവശ്യപ്പെട്ട ഒരു കാര്യത്തെ കുറിച്ചാണ് പിഷാരടി പറയുന്നത്.
അദ്ദേഹവുമായി എനിക്ക് ഒരു ചെറിയ അടുപ്പം കിട്ടുന്നത് തന്നെ 2018 ല്‍ വെള്ളപ്പൊക്കമുണ്ടായ സമയത്താണ്. അദ്ദേഹം എന്നെ വിളിച്ച് ഒരു കാര്യം ആവശ്യപ്പെട്ടു. ‘പിഷാരടിക്ക് വീട്ടില്‍ തന്നെ ഓണം ഉണ്ണണം എന്ന് നിര്‍ബന്ധമുണ്ടോ എന്നായിരുന്നു ആദ്യം ചോദിച്ചത്.
ഇല്ലെന്നും ഞാന്‍ പ്രോഗ്രാമിനൊക്കെ പോകുന്ന സമയത്ത് അങ്ങനെ നിര്‍ബന്ധങ്ങളൊന്നും ഉള്ള ആളല്ല എന്നും പറഞ്ഞു. അങ്ങനെയെങ്കില്‍ ഒരു ക്യാമ്പില്‍ എനിക്കൊപ്പം ഓണം ഉണ്ണാന്‍ കൂടെ വരുമോ എന്ന് അദ്ദേഹം ചോദിച്ചു.
കാരണവും അദ്ദേഹം പറഞ്ഞു.’ ക്യാമ്പില്‍ ഞാന്‍ പോകുമ്പോള്‍ അവിടെ ഉള്ളവര്‍ക്ക് എന്നെ കാണാം. എനിക്ക് അവരോട് ആശ്വാസ വാക്കുകള്‍ പറയാം എന്നുള്ളതേയുള്ളു. അവരെല്ലാം നഷ്ടപ്പെട്ട് ഇരിക്കുന്നവരാണ്. അവരെയൊന്ന് ചിരിപ്പിക്കണമെങ്കില്‍ അവരോട് എന്തെങ്കിലുമൊരു തമാശ പറയാനൊക്കെ പറ്റുന്ന ഒരാള്‍ ഉണ്ടാവണം.
അങ്ങനെ അറിഞ്ഞും അറിയാതെയും അദ്ദേഹം ചെയ്യുന്ന നിരവധി കാര്യങ്ങളുണ്ട്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക