അധികം താമസിയാതെ ഒരു ദിവസം എന്റെ 3 വയസ്സുള്ള മകൻ “ഹോ”, “ഹേ” എന്ന ശബ്ദത്തിലേക്ക് ചാടി വീഴുന്നത് ഞാൻ കണ്ടു. ഒരു അമേരിക്കൻ നാടോടി-റോക്ക് ബാൻഡായ ലൂമിനേഴ്സിന്റെ ഒരു ഗാനമാണിത്. അടുക്കളയിലും വീട്ടിലുമെല്ലാം ഗാനങ്ങളും ചവിട്ടും പ്രതിധ്വനിക്കുന്നു. ആർപ്പുവിളികളോടെ അവസാനിക്കുന്ന ഓരോ വാക്യത്തിലും എന്റെ മകൻ ചാടുന്നു.
അതിനാൽ, എന്നെ കാണിക്കൂ, കുടുംബം. ഹേയ്!” അവൻ ചാടുന്നു.
“ഞാൻ രക്തം ഒഴുക്കും. ഹോ! ”
“ഞാൻ എവിടെയാണെന്ന് എനിക്കറിയില്ല. ഹേയ്!”
“എനിക്ക് എവിടെയാണ് പിഴച്ചതെന്ന് എനിക്കറിയില്ല. ഹോ! ”
അവൻ ചാടുന്നു. പിന്നെ, ഞാനും.
ഇത് പേരില്ലാത്ത ഒരു കൗതുകകരമായ ആൺകുട്ടിയെക്കുറിച്ചുള്ള ഒരു കഥയാണ് – 9/11 ആക്രമണത്തിന് ശേഷം ഒരു പതിറ്റാണ്ടിലേറെയായി. 2013 ആയിരുന്നു അത്. ഞാനന്ന് അഫ്ഗാനിസ്ഥാനില്‍ സൈനികനായി ജോലി ചെയ്യുന്നു.
അക്കാലത്ത്, മെച്ചപ്പെട്ട സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിൽ വിദഗ്ദ്ധനായ ഒരു താലിബാന് സംഘത്തിനെ കണ്ടെത്തി കീഴടക്കാനുളള അസൈന്മെന്റിനു പിന്നാലെയായിരുന്നു. ആ ശ്രമത്തിൽ, ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടു. ഞാൻ അത് കണ്ടു.
ഞാൻ അവനെ ഓർക്കുന്നു. എനിക്ക് അവനെ മറക്കാൻ കഴിയില്ല. രണ്ട് മൺ കുടിലുകളുടെ മതിലുകൾക്കിടയിലുള്ള ഇടുങ്ങിയ പാതയിലൂടെ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ കണ്ടത് ഓർക്കുന്നു,കുടിലുകള്‍ക്ക് ചുറ്റും മയക്കുമരുന്നായ കറുപ്പ് കൃഷി ചെയ്യുന്ന ഇടങ്ങളായിരുന്നു.
കിഴക്കുനിന്നുള്ള കാറ്റ് പടിഞ്ഞാറോട്ട് ചന്ദ്രനെപ്പോലെയുള്ള പൊടി ഉണർത്തുന്നത് ഞാൻ ഓർക്കുന്നു. ശാഖകളും ഇലകളും സൂര്യപ്രകാശത്തിന്റെ കിരണങ്ങളെ തകർത്ത് മരുഭൂമിയിലെ അമൂർത്ത കലാരൂപങ്ങൾ ഉണ്ടാക്കിയപ്പോൾ മരവും അതിന്റെ നിഴലും നിലത്തുകൂടി നീങ്ങി.
അന്നേരമാണ്, ഊര്‍ജം തിങ്ങിവിങ്ങുന്ന, ജീവസ്സുറ്റ ഒരു ആണ്‍കുട്ടി ഫ്രെയിമിലേക്ക് ഓടിവന്നത്. അവനപ്പോലുള്ള കുട്ടികളെ സംബന്ധിച്ചും- എന്നെപ്പോലുള്ള കുട്ടികളെ സംബന്ധിച്ചും- ജിജ്ഞാസയാണ് ജീവവായു. അങ്ങനെ പേരറിയാത്ത ജിജ്ഞാസുവായ ആ കുട്ടി പതുക്കെ ഫ്രെയിമിലേക്ക് വന്നു. അവന് ഒരു അഫ്ഗാനിയാണ്.
ഞങ്ങള്‍ താമസിക്കുന്ന ഹെല്‍മന്ദ് പ്രവിശ്യക്കാരന്‍ തന്നെയാവണം അവനും. പഷ്തോ ഭാഷ ആയിരിക്കണം സംസാരിക്കുന്നത്. കാഴ്ചയ്ക്ക് ഏതണ്ട് 5 വയസ്സ് മതിക്കും, ചിലപ്പോള്‍ ഒരാറ്. അഫ്ഗാനിസ്ഥാനിലെ 10 കുട്ടികളിൽ ഒരാൾ 5 വയസ്സ് തികയുന്നതിനുമുമ്പ് മരിക്കുന്നു എന്നാണ് പറയപ്പെടുന്നത്.
ചെളിവെള്ളത്തില്‍ കളിച്ചും, ചുറ്റും ഓടിത്തിമിര്‍ത്തും അവന്. ഇനിയൊന്നും ചെയ്യാനില്ലെന്നു തോന്നിയ നിമിഷം അവന്റെ കൗതുകം നിറഞ്ഞ കണ്ണുകള്‍ മണ്ണില്‍ പതിച്ചു. സമീപത്തെ മറ്റു സ്ഥലങ്ങളില്‍നിന്നും വത്യസ്തമായി മണ്ണ് അല്‍പ്പം ഇളകിയിരിക്കുന്നു. അവനത് സൂക്ഷിച്ചു നോക്കി. എന്താണതെന്നു മനസ്സിലാക്കാനെന്നോണം ഒന്നു ചവിട്ടി. അതെന്താണ്, അവന് നോക്കി, ഞാനും.
പിന്നെ, ഒരു പുതിയ കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ സന്തോഷത്തോടെ പതുക്കെ ചെളിയില്‍ കുതിര്‍ന്ന നിലത്ത് വീണ്ടും വീണ്ടും ചവിട്ടി. നൃത്തം ചെയ്യുന്നൊരു കുട്ടിയെപ്പോലെ.
VOIED- കൾ എന്നറിയപ്പെടുന്ന ഇരകൾ പ്രവർത്തിപ്പിക്കുന്ന മെച്ചപ്പെട്ട സ്ഫോടകവസ്തുക്കൾക്ക് പ്രഷർ പ്ലേറ്റുകൾ എന്നറിയപ്പെടുന്ന വിവിധ സ്വിച്ചുകൾ ഉണ്ട്. സ്വിച്ചിൽ സമ്മർദ്ദം ചെലുത്തുമ്പോഴോ നീക്കം ചെയ്യുമ്പോഴോ സർക്യൂട്ട് പൂർത്തിയാക്കി ബോംബ് പൊട്ടിത്തെറിക്കുന്നു.
ഒരു പവർ സ്രോതസ്സ് സ്വിച്ച്, ഡിറ്റണേറ്റർ എന്നിവയ്ക്കിടയിൽ വൈദ്യുതി നൽകുന്നു, സർക്യൂട്ട് പൂർത്തിയാക്കിയാൽ, പ്രധാന ചാർജ് പൊട്ടിത്തെറിക്കുന്നു. ഗ്യാസ് ചൂടാക്കുകയും സമ്മർദ്ദത്തിൽ അതിവേഗം വികസിക്കുകയും ഷോക്ക് തരംഗങ്ങൾ പുറത്തേക്ക് അയയ്ക്കുകയും ചെയ്യുന്നു.
ചുരുക്കത്തില്‍, മണ്ണില്‍ കുഴിച്ചിട്ട ബോംബില്‍ ചവിട്ടിയാല്‍, അല്‍പ്പം ഭാരം അതില്‍ വന്നാല്‍ പൊട്ടിത്തെറിയുണ്ടാവുന്നു.
എന്നാല്‍ പേരറിയാത്ത ആ കുട്ടി ഇെതാന്നും അറിയാതെ ബോംബിന് മുകളില്‍ ചവിട്ടിക്കൊണ്ടിരുന്നു. അത് ബോംബ് ആണെന്നോ ബോംബ് എന്നാല്‍ എന്താണെന്നോ അറിയാതെ.
ബോംബ് പൊട്ടിയില്ല.
അതിനൊരു സങ്കടകരമായ കാരണമുണ്ടായിരുന്നു. പോഷകാഹാരക്കുറവുണ്ടായിരുന്നു അവന്. ബോംബ് പൊട്ടാനുള്ള കനം അവന്റെ ചവിട്ടിനില്ല. അതിനുള്ള ഭാരവും അവനില്ല. അതിനാല്‍, ഒന്നുമറിയാതെ അവന് ചവിട്ടു തുടരുന്നു.
ഞാനെല്ലാമോര്ക്കുന്നു. ‘നിര്‍ത്തൂ എന്നലറി വിളിക്കാന്‍ എനിക്ക് തോന്നിയത് ഞാനോര്‍ക്കുന്നു. ‘നിലത്ത് ചവിട്ടല്ലേ, എന്ന് ഉറക്കെ നിലവിളിക്കാന്‍ ആഗ്രഹിച്ചതോര്ക്കുന്നു. തൊണ്ടയില്‍ കുരുങ്ങിയ നിലവിളി അടക്കികൊണ്ട് നിശ്ശബ്ദമായി വീഡിയോ കാണുന്നതോര്ക്കുന്നു. ശക്തിയെല്ലാം ചോര്‍ന്ന് പോയത് ഞാനോര്‍ക്കുന്നു.
പേരില്ലാത്ത ജിജ്ഞാസുവായ കുട്ടി വീണ്ടും ചാടി, അവസാനത്തെ ചാട്ടം. പിന്നെ, തീയിന്റെയും പുകയുടെയും ഇടയില്‍ മാംസം പിളര്‍ന്ന് അവന് അപ്രത്യക്ഷമാകുന്നു.
‘റീപ്ലേ?’ എന്ന ലളിതമായ ചോദ്യത്തോടെ വീഡിയോ അവസാനിക്കുന്നു.
എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല.
മനസ്സില്‍ ആ വീഡിയോയുടെ റീപ്ലേകള്‍ വീണ്ടും വീണ്ടും നടന്നു. മാസങ്ങളോളം, വര്‍ഷങ്ങളോളം. പല തരത്തില്‍, യുദ്ധം എന്റെ ജീവിതത്തില്‍ ഭീകരനായൊരു ജീവിയായി മാറി. ഞാന്‍ അതിനുമുമ്പ് ആരായിരുന്നുവെന്നും അതിന് ശേഷം ആരാണെന്നുമെല്ലാം അത് നിര്‍ണയിച്ചു.
എന്റെ അനേകം സുഹൃത്തുക്കളെ യുദ്ധം കൊണ്ടുപോയി. എന്നില്‍ ദേഷ്യവും, വെറുപ്പും നിറച്ചു. ഉറക്കമില്ലാത്ത രാത്രികളും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും ശരീരഭാരവും സമ്മാനിച്ചു.
എന്റെ പരാജയപ്പെട്ട വിവാഹം. ഗുളികകള്‍. എന്റെ ചെവിയില്‍ എപ്പോഴും കേട്ടിരുന്ന മുഴക്കം, പതിവുള്ള ശ്വാസംമുട്ട്, ഒടുവില്‍ കാന്‍സര്‍. എല്ലാം അതിന്റെ ദാനങ്ങളായിരുന്നു.
എന്റെ നെഞ്ചിലെ തീരാമുറിവാണ് അഫ്ഗാനിസ്ഥാന് എന്നും.
പ്രതികരിക്കാൻ ഇവിടെ എഴുതുക