കെ.സി. വേണുഗോപാലിനെതിരായ തെളിവുകള്‍ പരാതിക്കാരി കൈമാറി. സോളാര്‍ ലൈംഗിക പീഡനക്കേസിലെ ഡിജിറ്റല്‍ തെളിവുകളാണ് പരാതിക്കാരി സി.ബി.ഐ ക്ക് കൈമാറിയത്. മന്ത്രി വസതിയായ റോസ് ഹൗസിലെ ദൃശ്യങ്ങളും, തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ രേഖകളുമാണ് കൈമാറിയത്.
സോളാര്‍ ലൈംഗിക പീഡനക്കേസിലെ കെ.സി. വേണുഗോപാലിനെതിരായ മൊഴിയെടുപ്പ് പൂര്‍ത്തിയായി. എ.പി. അബ്ദുല്ലക്കുട്ടി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.പിമാരായ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്, എ.പി. അനില്‍കുമാര്‍ എം.എല്‍.എ എന്നിവരെ പ്രതി ചേര്‍ത്താണ് കേസ്. സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത് സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യ പ്രകാരമാണ്.
ലൈംഗിക പീഡനക്കേസില്‍ എ.പി. അബ്ദുല്ലക്കുട്ടിയും കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ നേരത്തെ പരാതിക്കാരി തെളിവുകള്‍ കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക