തന്റെ സിനിമയിലെ തുടക്ക കാലത്തെ കുറിച്ചും ആളുകള്‍ തന്നെ സ്വീകരിച്ചതിനെ കുറിച്ചും കൃഷ്ണ കുമാര്‍
കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,
‘ വര്‍ഷങ്ങള്‍ക്ക് മുന്‍പ്. കൃത്യമായി പറഞ്ഞാല്‍ 1989 ഒക്ടോബര്‍ മാസം. ആദ്യമായി സ്ക്രീനില്‍ വന്ന കാലം. ദൂരദര്‍ശനില്‍ ന്യൂസ് റീഡര്‍. പിന്നീട് സീരിയല്‍, സിനിമ. അന്നൊക്കെ മനസ്സില്‍ മലയാള സിനിമയില്‍ നായകനാകും എന്ന് വലിയ തോന്നലും വിശ്വാസവും ഉണ്ടായിരുന്നു.
പലപ്പോഴും ചെറിയ വേഷങ്ങളും, പിന്നീട് വില്ലന്‍ വേഷങ്ങളുമായി ഒതുങ്ങിയപ്പോളും മനസ്സില്‍ എവിടെയോ ഒരു തോന്നല്‍, ഇന്നല്ലെങ്കില്‍ നാളെ ഹീറോ ആകും. ഇടി കൊടുക്കണം എന്നാഗ്രഹിച്ചു വന്നു, പക്ഷെ ഇടിയും വെടിയും ആവോളം വാങ്ങി കൂട്ടി. മലയാള സിനിമയില്‍ മാത്രമല്ല തമിഴിലും പോയി മാക്സിമം ഇടി വാങ്ങി.
മലയാളത്തിലെ ഒരുമാതിരിയുള്ള എല്ലാ നായകരുടെ കയ്യില്‍ നിന്നും വാങ്ങിയിട്ടുണ്ട്. അപ്പോഴൊക്കെ ഓര്‍ക്കും, ഈ നായക•ാര്‍ക്കും എനിക്കും വല്യ വ്യത്യാസമൊന്നുമില്ല. കയ്യും കാലുകളും രണ്ടു, കണ്ണുകള്‍ രണ്ടു, ഒരു മൂക്ക്, രണ്ടു ചെവി.. എന്നിട്ടും അവര്‍ നായകനും ഞാന്‍ വില്ലനും.
മക്കളേ.. മലയാള സിനിമയിലെ നിരവധി താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ കൊടുത്തു എന്ന് കേട്ടു. അതിനാല്‍ ഒരു ചെറിയ നടനായ എനിക്ക് ഒരു ‘ബ്രോണ്‍സ് വിസ’ എങ്കിലും തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു, സ്വര്‍ണമില്ലെങ്കിലും വെങ്കലം വെച്ച് ഞാന്‍ അഡ്ജസ്റ്റ് ചെയ്യും; ഗോള്‍ഡന്‍ വിസ ആദ്യം രണ്ടു പ്രമുഖ താരങ്ങള്‍ക്കു കൊടുത്തപ്പോള്‍ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി, എന്നാല്‍ ഇപ്പോള്‍ നിരവധി താരങ്ങള്‍ക്കു കൊടുക്കുന്നു, ഇതൊരു മാതിരി കേരളത്തില്‍ ‘കിറ്റ്’ വിതരണം ചെയ്യുന്നത് പോലെ ആയി;സന്തോഷ് പണ്ഡിറ്റ്
ആദ്യമൊക്കെ വിഷമം തോന്നിയിട്ടുണ്ട്. വര്‍ഷങ്ങള്‍ കടന്നു പോയി. ജീവിതം കൂടുതല്‍ കണ്ടു. യാത്രകള്‍ ചെയ്തു. പുസ്തകങ്ങള്‍ വായിച്ചു കൂട്ടി. ഇതിനിടയില്‍ പ്രായവും കൂടി. വിവരത്തിനു മുകളില്‍ വിവേകം വന്നു കേറി. അവിടുന്ന് ചിന്തകള്‍ മാറി. കാഴ്ചപ്പാടുകളും.
കഴിവും, കഠിനധ്വാനവും അതുപോലെ എന്തൊക്കെയോ ആണ് വിജയത്തിന്റെ പ്രധാന ഘടകങ്ങള്‍ എന്ന് വിശ്വസിച്ച് പോന്നതിനൊക്കെ ഒരു മാറ്റമുണ്ടായി. കഴിവും കഠിനാധ്വാനവും വേണം, പക്ഷെ അതിനൊക്കെ അപ്പുറം ചില അദൃശ്യ ശക്തികള്‍ ഉണ്ടെന്നാണ് എന്റെ വിശ്വാസം. അനുഭവവും.
അതിനെ ഭാഗ്യം എന്ന് ചിലര്‍ വിളിക്കും, അനുഗ്രഹം എന്ന് മറ്റു ചിലര്‍. എന്തായാലും ഒന്നുറപ്പാണ്, ഉന്നതങ്ങളില്‍ എത്തുന്നവര്‍ അപാരമായ ദൈവാനുഗ്രഹമുള്ളവര്‍ തന്നെ. അവരുടെ കഴിവിനെ കുറച്ചു കാണുകയോ അവരോടു ഇഷ്ടക്കുറവോ ഇല്ല.
അവരെ ആ അദൃശ്യ ശക്തി, ആയുരാരോഗ്യ സൗഖ്യത്തോടെ കൈകുമ്പിളില്‍ താങ്ങി കൊണ്ടു പോയതാണ്. ലക്ഷ കണക്കിന് ആളുകള്‍ അവരെ ഇഷ്ടപെടുന്നു. ആരാധിക്കുന്നു. അവരുടെ പ്രഭാ വലയം അതി ശക്തമാണ്.
അവരോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യം. അവരോടൊപ്പം നിന്നപ്പോള്‍ കുറച്ചു പ്രകാശം, ഊര്‍ജ്ജം. ഇതൊക്കെ എനിക്കും കിട്ടിയിട്ടുണ്ടാവണം. അതായിരിക്കും ഇന്നും, ഈ 32 കൊല്ലം കഴിഞ്ഞിട്ടും ഈ മേഖലയില്‍ എവിടെയെങ്കിലും പിടിച്ചു നില്ക്കാന് കഴിഞ്ഞത്.
ഇതൊക്കെ ആണെങ്കിലും ഈ ജീവിതത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. തൃപ്തനാണ്. അനുഗ്രഹീതനും. ദൈവത്തിനു നന്ദി. എവിടെ ചെന്നാലും എല്ലാവരും എന്നോടും ഇഷ്ടം കാണിക്കുന്നു, ചിരിച്ച മുഖവുമായി വന്നു സ്നേഹം പങ്കിടുന്നു. ചിലര്‍ ചിത്രങ്ങള്‍ വരച്ചു അയച്ചു തരുന്നു.
ഇന്നലെയും അങ്ങനെ ഒരു ചിത്രം ശ്രദ്ധിക്കാനിടയായി. ശ്രീ ഉമേഷ് പത്തിരിപ്പാല എന്ന ഒരു സഹോദരന് ഒരു ആലിലയില്‍ വരച്ച എന്റെ കുടുംബ ചിത്രം. ഇന്നു എന്റെ വാട്സ്ആപ്പിലും, മെസ്സഞ്ചറിലുമായി അറിയുന്നവരും അറിയാത്തവരുമായി ഒരുപാടു പേര് ഈ ചിത്രം ഷെയര്‍ ചെയ്തു.
ഇദ്ദേഹത്തെ പ്രൊമോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു മെസ്സേജ് അയച്ചു. നേരത്തെ പറഞ്ഞ പോലെ എല്ലാ മേഖലയിലും ആയിര കണക്കിന് കലാകാര•ാരുണ്ട്. ‘ലീഫ് ആര്‍ട്ട്’ മേഖലയിലും ഉണ്ടാവും.
ഇത്രയും ആളുകള്‍ ഉമേഷിന്റെ ഈ കലാസൃഷ്ടി ഇഷ്ടപ്പെടുകയും, ഷെയര്‍ ചെയ്യുന്നുമുണ്ടെങ്കില്‍ അദ്ദേഹത്തിന് ദൈവാനുഗ്രഹം കൂടുതലാണ്. ഇത് വരെ കണ്ടിട്ടില്ലാത്ത ആ കലാകാരന് വരച്ച ചിത്രം എന്നോടും ഷെയര്‍ ചെയ്യാന്‍ ഏതോ ഒരു അദൃശ്യ ശക്തി പറഞ്ഞു കൊണ്ടേയിരിക്കുന്നു.
എന്റെ ഈ പോസ്റ്റിലൂടെ ഉമേഷ് എന്ന അസാമാന്യ കലാകാരന് ഉയര്‍ച്ച ഉണ്ടാവാന്‍ സഹായകമാവുകയാണെങ്കില്‍ അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഞാന്‍ തന്നെ ആവും. ഉമേഷിനും കുടുംബത്തിനും ന•കള്‍ നേരുന്നു. ഒപ്പം ഇതെന്നെ അറിയിക്കുവാന്‍ സ•നസ്സ് കാണിച്ച് സുഹൃത്തുക്കള്‍ക്കും നന്ദി…
പ്രതികരിക്കാൻ ഇവിടെ എഴുതുക