എസ്.പി. ബാലസുബ്രഹ്മണ്യം വിടപറഞ്ഞിട്ട് ഒരാണ്ട് തികയുകയാണ് . എസ്.പി.ബിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഗായകന് ശ്രീനിവാസ്.
‘ ചെറുപ്പം മുതല്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനായിരുന്നു താനെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ എല്ലാം കേള്‍ക്കുമായിരുന്നുവെന്നും ശ്രീനിവാസ് ലേഖനത്തില്‍ പറയുന്നു.
അങ്ങനെ സിനിമാ മേഖലയില്‍ ചുവടുറപ്പിക്കണം എന്ന ആഗ്രഹവുമായി ചെന്നൈയില്‍ എത്തിയപ്പോള്‍ എസ്പിബിയെ നേരില്‍ കാണാനായെന്നും അദ്ദേഹം പറഞ്ഞു.
10 മിനിട്ട് കൊണ്ട് സാര്‍ പാട്ട് പഠിക്കുകയും 15 മിനിട്ട് കൊണ്ട് റെക്കോര്‍ഡിംഗ് പൂര്‍ത്തിയാക്കുകയും ചെയ്തു. ഞാനാകെ അത്ഭുതപ്പെട്ടു പോയി. ഇത്ര പെട്ടന്ന് ആര്‍ക്കെങ്കിലും പാട്ട് പഠിച്ച് പാടാന്‍ പറ്റുമോ എന്നാണ് ഞാന്‍ ചിന്തിച്ചത്.
‘എന്റെ പേര് പ്യൂണ്‍ ഉച്ചത്തില്‍ വിളിച്ചു, സുരേന്ദ്രനാഥ തിലകന്. ഞാന്‍ അയാളുടെ അടുത്തേക്ക് ചെന്നു, ഇത് തന്റെ അപേക്ഷ തന്നെയാണോ?’ അയാള്‍ ചോദിച്ചു; ജാതിയുടെ കോളത്തില്‍ മനുഷ്യജാതി എന്നെഴുതിയിട്ട് കാര്യമില്ല,അയാള്‍ എന്റെ മുഖത്തേക്ക് അപേക്ഷാ ഫോറം വലിച്ചെറിഞ്ഞു; തിലകന് പറഞ്ഞത്
ആരെങ്കിലും ഇത്ര പെട്ടന്ന് ഒരു പാട്ട് പൂര്‍ണമായും പഠിച്ച് പാടുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹം പാടി തുടങ്ങിയാല്‍ ചുറ്റുമുള്ളതെല്ലാം മറന്ന് സ്വയം ആ പാട്ടിലേക്ക് അലിഞ്ഞു ചേരും. ആ കാഴ്ച കാണാന്‍ തന്നെ എന്ത് ചന്തമാണ്.
4 വര്‍ഷക്കാലം ഞങ്ങളൊന്നിച്ച് ഇന്ത്യന്‍ സിംഗേഴ്സ് റൈറ്റ്സ് അസോസിയേഷനില്‍ പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്താണ് ഞാന്‍ സാറിനെ കൂടുതല്‍ അറിയുന്നത്.
ഞാനെപ്പോഴും അദ്ദേഹത്തോട് പറയുമായിരുന്നു താങ്കള്‍ ഒരു അത്ഭുതമാണെന്ന്. ചിരിച്ചുകൊണ്ട് എനിക്ക് ദൈവം വരം തന്നിട്ടുണ്ടെന്ന് അദ്ദേഹം മറുപടി പറയുമായിരുന്നു. ശരിയായിരിക്കാം, അദ്ദേഹം ദൈവത്തിന്റെ പ്രസാദം ലഭിച്ച വ്യക്തി തന്നെയാണ്,’ശ്രീനിവാസ് കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക