കോഴിക്കോട്: വടകര സ്വദേശിയായ യുവതിയാണ് മാസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട മുസ്ലിം യുവാവിന്റെ കെണിയില്‍ അകപ്പെട്ടത്. തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോവുകയായിരുന്നു.
പ്രണയിച്ച് കെണിയില്‍ വീഴ്ത്തിയ ശേഷം പെണ്‍കുട്ടിയെ പൊന്നാനിയിലുള്ള മതപരിവര്‍ത്തന കേന്ദ്രത്തില്‍ എത്തിക്കുകയും, മതം മാറാന്‍ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. വഴങ്ങാതിരുന്ന യുവതി തന്ത്രപൂര്‍വ്വം രക്ഷപ്പെട്ട് സ്വന്തം വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
എന്നാല്‍ ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ തടഞ്ഞു വെച്ചിരിക്കുകയാണെന്നാരോപിച്ച് യുവാവ് പോലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ വടകര കോടതിയില്‍ ഹാജരാക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം പോകണമെന്ന് കോടതിയെ ബോധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക