ഇന്നലെയാണ് മലയാളത്തിന്റെ പ്രിയനടന് നെടുമുടി വേണു അന്തരിച്ചത്. വിദേശത്ത് ആയിരുന്ന മോഹന്‍ലാല്‍, നെടുമുടി വേണുവിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞ് പുലര്‍ച്ചെ ഒരു മണിയോടെയാണ് നാട്ടില്‍ എത്തിയത്.
എന്റെ സഹോദരനാണോ എന്ന് ചോദിച്ചാല്‍ അതിനൊക്കെ അപ്പുറത്തുള്ള ബന്ധമാണ് വേണു ചേട്ടനും താനും തമ്മില്‍ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ‘വേണു ചേട്ടന്റെ അമ്മയായുമുള്ള ബന്ധമൊക്കെ ഇപ്പോള്‍ ഓര്‍ത്ത് പോവുന്നു. ഈ വീട്ടില്‍ ഞാന്‍ എപ്പോഴും വരാറുണ്ട്.
നഷ്ടം എന്ന വാക്ക് അല്ല.. അതിനപ്പുറം എന്തോ ആണ്. എനിക്ക് പറയാന്‍ അറിയില്ല’ എന്ന് പറഞ്ഞ് ലാല്‍ നിര്‍ത്തുകയായിരുന്നു. ലാലിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
മാധ്യമങ്ങള്‍ നെടുമുടി വേണുവിനെ കുറിച്ച് ചോദിയ്ക്കുമ്പോള്‍ വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിയാതെ കാറിയില്‍ കയറി പോവുകയായിരുന്നു ലാല്‍.
ഒരു ജേഷ്ഠ സഹോദരനെപ്പോലെ, ചേര്‍ത്തു പിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടന് എനിക്ക്. എത്ര സിനിമകളില്‍ ഒന്നിച്ചു ഞങ്ങള്‍. മലയാളം നെഞ്ചോടു ചേര്‍ത്ത എത്ര വൈകാരിക സന്ദര്‍ഭങ്ങള്‍ ഒന്നിച്ചു സമ്മാനിക്കാനായി ഞങ്ങള്‍ക്ക്.
ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എന്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നല്കാന് ആവുന്നില്ല എന്ന് ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക