സിപിഐഎം നേതാക്കളായ പി. ജയരാജൻ, ടി. വി രാജേഷ് എന്നിവരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു. കേസിലെ പ്രതികളായ മുസ്ലിം ലീഗ് പ്രവർത്തകരെയാണ് കോടതി വെറുതെ വിട്ടത്. കണ്ണൂർ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.
2012 ഫെബ്രുവരി ഇരുപതിനായിരുന്നു കേസിനാസ്പദമായ സംഭവം. തളിപ്പറമ്പിനടുത്തുള്ള അരിയിൽവച്ച് സിപിഐഎം നേതാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പന്ത്രണ്ട് മുസ്ലിം ലീഗ് പ്രവർത്തകരായിരുന്നു കേസിലെ പ്രതികൾ.
സംഭവത്തിന് പിന്നാലെയാണ് അരിയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ ഷുക്കൂർ കൊല്ലപ്പെട്ടത്. സിപിഐഎം പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ പ്രതികാരമായിരുന്നു ഷുക്കൂറിന്റെ കൊലപാതകമെന്നായിരുന്നു മുസ്ലിം ലീഗ് നേതാക്കൾ ആരോപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക