കോട്ടയം: കൂട്ടിക്കലിൽ പെട്ടെന്നുണ്ടായ ഉരുൾപ്പൊട്ടലിലും മലവെള്ളപ്പാച്ചിലിലും ജനം സ്തംഭിച്ചു പോയി. നോക്കിനിൽക്കെ നിമിഷനേരം കൊണ്ടാണ് നദിയിൽ ജലനിരപ്പ് ഉയർന്നതും നാടൊന്നാകെ വെള്ളത്തിനടിയിലായതും. ഒന്നും കയ്യിലെടുക്കാതെ ജീവനുംകൊണ്ട് ആളുകൾ ഓടുന്ന കാഴ്ച ഭയം വിതയ്ക്കുന്നതായിരുന്നു.
‘ഇന്നലെ രാവിലെ മുതൽ തന്നെ ശക്തമായ മഴ ഉണ്ടായിരുന്നു. രാവിലെ പതിനൊന്ന് ആയപ്പോഴേക്കും മഴ അതിശക്തമായി. പുറകിൽ നിന്നാണ് വെള്ളം ആദ്യം കയറിവന്നത്.
വീടിനു മുകളിൽ 25 അടി ഉയരവും 30 അടി നീളവുമുള്ള കോൺക്രീറ്റ് മതിൽ ഇടിഞ്ഞു വീണു; 22 ദിവസം പ്രായമായ കുഞ്ഞുൾപ്പെടുന്ന കുടുംബത്തെ രക്ഷപെടുത്തി
പുറകിൽനിന്ന് വളരെ സാവധാനമാണ് വെള്ളം വന്നത്. അത് അത്ര പ്രശ്നമായി തോന്നിയില്ല. പെട്ടെന്ന് ഒരു മൂന്ന് മിനിറ്റുകൊണ്ട് റോഡിലേക്ക് അതിശക്തമായി വെള്ളം ഒഴുകിയെത്തി.
പെട്ടെന്നു തന്നെ പത്തടി പൊക്കത്തിൽ ഉയർന്ന ജലം വീടെല്ലാം മുക്കി. ഞങ്ങളൊക്കെ കഷ്ടിച്ച് രക്ഷപ്പെട്ടതാ.’–കൂട്ടിക്കലിൽ പെട്ടെന്നുണ്ടായ മിന്നൽ പ്രളയത്തിൽ പരിഭ്രമിച്ച് ജീവനുംകൊണ്ട് രക്ഷപ്പെട്ട നാട്ടുകാരൻ പറയുന്നു.
കൂട്ടിക്കലിൽ ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുഞ്ഞിന്റെ ഉൾപ്പെടെ നാലു മൃതദേഹങ്ങൾ ഇന്ന് കണ്ടെടുത്തു. ഇതോടെ കൂട്ടിക്കലിൽ മരിച്ചവരുടെ എണ്ണം ഏഴായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക