തിരുവനന്തപുരം: വീടിനു മുകളിൽ 25 അടി ഉയരവും 30 അടി നീളവുമുള്ള കോൺക്രീറ്റ് മതിൽ ഇടിഞ്ഞു വീണു. 22 ദിവസം പ്രായമായ കുഞ്ഞുൾപ്പെടുന്ന കുടുംബത്തെ രക്ഷപെടുത്തി.
മുടവൻമുകൾ പാലസ് റോഡിൽ ഉണ്ണികൃഷ്ണനും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന ഷീറ്റിട്ട നാല് മുറി വീടിന് മുകളിലേക്കാണ് അയൽവാസിയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണത്.
കനത്ത മഴ; സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 10 ഡാമുകളുടെ കൂടി ഷട്ടറുകള്‍ തുറന്നു, കക്കി-ആനത്തോട് ഡാം ഇന്ന് ഉച്ചയോടെ തുറക്കും
25 അടി ഉയരവും 30 അടി നീളവുമുള്ള കോൺക്രീറ്റ് മതിലാണ് ഇടിഞ്ഞ് വീണത്. വീട് പൂർണമായും തകരുകയും അതിനുള്ളിൽ അകപ്പെട്ട ലീല (80), ബിനു (35), ഉണ്ണികൃഷ്ണൻ (26) സന്ധ്യ (23) ജിതിൻ (നാല് വയസ്), 22 ദിവസം മാത്രം പ്രായമായ കുഞ്ഞ് എന്നിവരെ അഗ്നിശമന സേന രക്ഷപ്പെടുത്തി.
ലീല, ഉണ്ണികൃഷ്ണൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനമുള്ള കോൺക്രീറ്റിനടിയിൽ കുടുങ്ങി പോയ ഉണ്ണികൃഷ്ണനെ ഒന്നര മണിക്കൂറോളം കോൺക്രീറ്റും മണ്ണും നീക്കം ചെയ്തും കോൺക്രീറ്റ് കട്ടർ ഉപയോഗിച്ചും കഠിനമായ പരിശ്രമത്തിന് ശേഷമാണ് സേന പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക