ഡല്‍ഹി : ക്രിക്കറ്റ് താരത്തിനെതിരെ ജാതീയാധിക്ഷേപം നടത്തിയ സംഭവത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് അറസ്റ്റില്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലിനെതിരെയാണ് യുവരാജ് സിംഗ് ജാതീയാധിക്ഷേപം നടത്തിയത്.
യുവരാജിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇടക്കാല ജാമ്യത്തില്‍ വിട്ടച്ചതായി ഹാന്‍സി പോലീസ് അറിയിച്ചു. മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് താരത്തെ വിട്ടയച്ചത്. ശനിയാഴ്ചയാണ് യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്തതെന്ന് ഹാന്‍സി എസ്പി നിതിക ഗലോട്ട് അറിയിച്ചു. ഔദ്യോഗികമായ അറസ്റ്റ് രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്.
തുടര്‍ന്ന് പഞ്ചാബ് ഹൈക്കോടതിയുടെ ഉത്തരവ് പാലിച്ച് അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു. ദളിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കല്സന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് യുവരാജിനെതിരെ കേസെടുത്തത്.
2020 ഏപ്രിലില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് യുവരാജ് വിവാദ പരാമര്‍ശം നടത്തിയത്. പരിഹസിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് ചാഹലിനെതിരെ യുവരാജ് ഉപയോഗിച്ചത്. സംസാരത്തിനിടെ തമാശയായി പറഞ്ഞതാണെങ്കിലും ഇത് നിരവധി ആരാധകരെ പ്രകോപിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക