ഉത്തരേന്ത്യയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഉത്തരാഖണ്ഡില്‍ മഴയില്‍ 5 പേര് മരിച്ചു. പൗരി ജില്ലയില്‍ ടെന്റില്‍ താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശികളായ 3 പേര് മണ്ണിടിച്ചിലില്‍ മരിച്ചു. ഉത്തരാഖണ്ഡില്‍ ഇന്നലെ മുതല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതി ശാന്തമാകാതെ സംസ്ഥാനത്തേക്ക് ആളുകള്‍ വരരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചു. വിനോദ സഞ്ചാരത്തിനായി സംസ്ഥാനത്തേക്ക് ആരും വരരുതെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. നൈനിറ്റാളിലേക്കുള്ള പാതകളില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നവരോട് സ്വദേശങ്ങളിലേക്ക് മടങ്ങാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2000 തീര്‍ത്ഥാടകരെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. തെക്കന്‍ ബംഗാളിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക