തിരുവനന്തപുരം : സഹപാഠികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങളും നമ്പറുകളും അശ്ലീല ചാറ്റ് നടത്താന്‍ സാധിക്കുന്ന അശ്ലീല സൈറ്റില്‍ നല്കിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍.
സഹപാഠികളായ വിദ്യാര്‍ത്ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങള്‍ അശ്ലീല കമന്റുകള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്തു ഫോണ്‍ നമ്പര്‍ സഹിതം പോസ്റ്റു ചെയ്യുകയായിരുന്നു.
ഓൺലൈൻ ക്ലാസിനിടയിൽ എടുത്ത ചിത്രങ്ങളാണ് വിദ്യാർത്ഥി ഇതിനായി ഉപയോഗിച്ചത്.
ഉപഭോക്താവിന്റെ യാതൊരു തിരിച്ചറിയൽ വിവരങ്ങളും ലഭ്യമല്ലാത്ത വെബ്സൈറ്റിൽനിന്നും കുറ്റകൃത്യം ചെയ്ത ആളെ കണ്ടെത്തുക എന്ന പ്രതിസന്ധിയാണ് കഠിന പരിശ്രമത്തിലൂടെ സൈബർ പൊലീസ് മറികടന്നത്. ഇതിനായി നിരവധി നെറ്റ് വർക്കുകളും ഫോണുകളും ഐപി വിലാസങ്ങളും വിപിഎൻ സർവീസുകളും നിരന്തരം നിരീക്ഷിച്ചു.
ഇതിനൊടുവിലാണ് പ്രതിയായ വിദ്യാർത്ഥിയെ കണ്ടെത്തുന്നത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണും കണ്ടെത്തി.
തിരുവനന്തപുരം ജില്ലയിലെ ഒരു സ്കൂളിലെ രക്ഷിതാക്കളിൽനിന്നും സ്കൂൾ അധികൃതരിൽനിന്നും നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക