കേരളം വീണ്ടും ഒരു മഹാപ്രളയത്തെ മുന്നിൽ കാണുകയാണ്. ശക്തമായ മഴയിൽ ഇതിനോടകം തന്നെ നിരവധി പേർക്ക് ജീവനും സ്വത്തും നഷ്ടപ്പെട്ടിട്ടുണ്ട്. കോട്ടയം ജില്ലയിൽ 33 ഇടങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതായാണ് പുതിയ കണ്ടെത്തൽ. ഇവിടങ്ങളിൽ ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂട്ടിക്കല്‍, തീക്കോയി മേഖലകളിലാണ് മുന്നറിയിപ്പ് പ്രധാനമായും നൽകിയിട്ടുള്ളത്. മാത്രമല്ല, കൂട്ടിക്കല്‍, മുണ്ടക്കയം മേഖലകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
അരി ആഹാരം കഴിച്ചാൽ ഉള്ള ഗുണങ്ങൾ
മണ്ണിടിച്ചില്‍ മുന്നറിയിപ്പ് നൽകിയിട്ടുള്ള പ്രദേശങ്ങളിൽ നിന്നും ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റും. ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനായി കെഎസ്ആര്‍ടിസി സൗകര്യമൊരുക്കും. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് കോട്ടയം ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക