മുംബൈ: ലഹരി പാര്‍ട്ടി കേസില്‍ ആര്യന് ഖാന് ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിച്ച കോടതി വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി. ഷാരൂഖ് ഖാന്റെ മകന് ആര്യന്, മുന്മുന് ധമേച്ച, നടന് അര്‍ബാസ് മെര്‍ച്ചന്റ് എന്നീ പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ ഇനി നാളെയാണ് വാദം തുടരുക.
പ്രതികളുടെ വാദങ്ങള്‍ ഇന്ന് കോടതിയില്‍ വിശദമാക്കിയെങ്കിലും എ.എസ്.ജി അനില്‍ സിംഗിന്റെ പ്രതിവാദം നാളെയാണ് ഉണ്ടാകുക. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ കേസില്‍ വാദം തുടരുമെന്നാണ് വിവരം. ജസ്റ്റീസ് നിതിന്‍ ഡബ്ല്യു സാമ്ബ്രെയുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
അര്‍ബാസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് അമിത് ദേശായിയുടെയും അലി കാസിഫ് ഖാന് ദേശ്മുഖിന്റെയും വാദങ്ങളാണ് ഇന്ന് കോടതിയില്‍ നടന്നത്. ആവശ്യത്തിലധികം സമയം കസ്റ്റഡിയില്‍ പ്രതികള്‍ കഴിഞ്ഞുവെന്നും എന്‍സിബിക്കാവശ്യമെങ്കില്‍ മുംബൈ നിവാസികളായ പ്രതികള്‍ ജാമ്യം ലഭിച്ചതിന് ശേഷം ഏതുസമയവും അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകാന്‍ തയ്യാറാണെന്നും അമിത് ദേശായി കോടതിയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക