മുൻപ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് ആശുപത്രി വിട്ടു. ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന മൻമോഹൻ സിംഗ് ഇന്ന് വൈകീട്ട് 5.30നാണ് ഡിസ്ചാർജ് ആയത്.
പനിയെ തുടർന്ന് ഒക്ടോബർ 13നാണ് ഡോ. മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചിലെ അണുബാധക്കൊപ്പം അദ്ദേഹത്തിന് ശ്വാസതടസവും നേരിട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
കാർഡിയോളജിസ്റ്റായ ഡോ. നിതീഷ് നായികിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിചരണത്തിൽ ആശുപത്രിയിലെ കാർഡിയോ ന്യൂറോ സെൻററിലുള്ള പ്രൈവറ്റ് വാർഡിലായിരുന്നു മൻമോഹൻ സിംഗ്.
ഇതിനിടെ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ മൻമോഹൻ സിംഗിനെ സന്ദർശിച്ച് ആരോഗ്യവിവരം തിരക്കിയിരുന്നു. എന്നാൽ മന്ത്രി ഫോട്ടോഗ്രാഫറോടൊപ്പം വാർഡിലെത്തിയത് വൻ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക