കൊച്ചി: 175 പുതിയ മദ്യവില്പന ശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇത് സംബന്ധിച്ചുള്ള ബവ്കോയുടെ ശുപാര്‍ശ എക്സൈസ് വകുപ്പിന്റെ പരിഗണനയിലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
1.12 ലക്ഷം ആളുകൾക്ക് ഒരു മദ്യ വിൽപന ശാല എന്നതരത്തിലാണ് കേരളത്തിലെ അനുപാതം. ഈ സാഹചര്യത്തിൽ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകാൻ മദ്യവിൽപന ശാലകളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടതുണ്ട് എന്നാണ് സർക്കാരിന്റെ ന്യായീകരണം.
വാക്ക് ഇന്‍ മദ്യവില്പന ശാലകള്‍ തുടങ്ങണമെന്ന കോടതിയുടെ നിര്‍ദേശവും സജീവ പരിഗണനയില്‍ ആണെന്നും സർക്കാർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക